ഇസ്ലാമാബാദ്: ജെയ്‌ഷെ മുഹമ്മദിന്റെ (ജെ.ഇ.എം) ഉന്നത കമാൻഡറായ മൗലാന അബ്ദുൾ അസീസ് ഇസാറിന്റെ മരണത്തിന്റെ വീഡിയോ വിദേശ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. പാകിസ്ഥാനിലെ ബഹവൽപൂർ പഞ്ചാബിലുള്ള ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനത്താണ് ഭീകരന്റെ സംസ്കാരം നടന്നത്. സംസ്കാരം നടക്കുന്ന തരത്തിലുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
ജയ്‌ഷെ മുഹമ്മദിന്റെ കുപ്രസിദ്ധനും മുതിർന്ന ഭീകരനുമായ മൗലാന അബ്ദുൾ അസീസ് ഇസാർ ജൂൺ 2 ന് മരിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു ദൃശ്യം ഒസിന്റ് ടിവിയാണ് പങ്കിട്ടത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഭക്കർ ജില്ലയിലെ കല്ലൂർ കോട്ടിലെ അഷ്‌റഫ്‌വാലയിൽ താമസിച്ചിരുന്നയാളാണ് ഭീകരൻ എന്ന് വീഡിയോയിൽ എഴുതിയിട്ടുണ്ട്. ഹൃദയാഘാതം മൂലമാണ് ഭീകരൻ മരിച്ചതെന്ന് ജെയ്‌ഷെ മുഹമ്മദിന്റെ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ മരണത്തിന്റെ യഥാർത്ഥ കാരണം സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയിൽ നടന്ന നിരവധി പ്രധാന ഭീകരാക്രമണങ്ങളുടെ സൂത്രധാരനായിരുന്നു അബ്ദുൾ അസീസ്. ജയ്ഷ്-ഇ-മുഹമ്മദ് (ജെ.എം) ഉന്നത കമാൻഡർ മൗലാന അബ്ദുൾ അസീസ് ഇസാർ വളരെക്കാലമായി ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിലും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും ഏർപ്പെട്ടിരുന്നു.
ജയ്ഷ്-ഇ-മുഹമ്മദിന്റെ പ്രധാന തന്ത്രജ്ഞരിൽ ഒരാളായിരുന്നു മൗലാന ഇസാർ. 2016 ലെ നഗ്രോട്ട ആക്രമണം ഉൾപ്പെടെ ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തതായി ഇയാൾക്കെതിരെ ആരോപിക്കപ്പെട്ടു. പാകിസ്ഥാനിൽ ഇന്ത്യാ വിരുദ്ധ പ്രസംഗങ്ങൾ നടത്തി അദ്ദേഹം പലപ്പോഴും തീവ്ര വികാരങ്ങൾ ഇയാൾ ഉണർത്തിയിരുന്നു.
അതേ സമയം ഈ മരണത്തിന് പിന്നിൽ ചില ദുരൂഹമായ കരങ്ങളുണ്ടാകുമെന്ന് ചില സുരക്ഷാ വിശകലന വിദഗ്ധർ വിശ്വസിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: