ഇസ്ലാമാബാദ് : ഇന്ത്യയോടേറ്റ പരാജയം മറച്ച് വയ്‌ക്കാൻ സ്വന്തം ജനതയ്‌ക്ക് മുന്നിൽ നുണ പ്രചാരണവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് . എല്ലാ രാജ്യങ്ങളും പാകിസ്ഥാന്റെ വിജയത്തെ പ്രകീർത്തിക്കുകയാണെന്നും , സിന്ധു നദീജല ഉടമ്പടി പ്രകാരം ഓരോ തുള്ളി വെള്ളത്തിലും പാകിസ്ഥാന് അവകാശമുണ്ടെന്നുമാണ് ഷെഹ്ബാസ് ഷെരീഫിന്റെ പ്രസ്താവന .
“ജല വിതരണം നിർത്തുമെന്ന് ഇന്ത്യ ആവർത്തിച്ച് ഭീഷണിപ്പെടുത്തുന്നു. ഇത് ചെയ്താൽ, നേരത്തെ നൽകിയ അതേ മറുപടി ഞങ്ങൾ നൽകും” എന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. ഇന്ത്യയോടുള്ള തോൽവിക്ക് ശേഷം, മെയ് 25 നും 30 നും ഇടയിൽ ഷഹബാസ് ഷെരീഫ് തുർക്കി, ഇറാൻ, അസർബൈജാൻ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിരുന്നു . ഇതിനെ പരാമർശിച്ചുകൊണ്ട് സ്വയം പ്രശംസിക്കുകയും ചെയ്യുന്നുണ്ട് ഷെഹ്ബാസ്.
എല്ലാ രാജ്യങ്ങളും പാകിസ്ഥാനെ പ്രശംസിച്ചുവെന്നാണ് ഷെഹ്ബാസിന്റെ അവകാശവാദം. “എല്ലാ രാജ്യങ്ങളും പാകിസ്ഥാന്റെ വിജയത്തെ പ്രശംസിച്ചു. ഈ വിജയം പാകിസ്ഥാന്റെ അന്തസ്സിനും പ്രാദേശിക സ്ഥിരതയ്‌ക്കും പ്രധാനമാണ്” ഷെഹ്ബാസ് പറഞ്ഞു.
ഇന്ത്യയെ നയതന്ത്രത്തിൽ തോൽപ്പിച്ചതായും പാകിസ്ഥാൻ പ്രധാനമന്ത്രി തന്റെ ജനങ്ങളോട് പറയുന്നുണ്ട്. അതേസമയം, ഇന്ത്യയ്‌ക്കെതിരെ പോകില്ലെന്ന് ഇറാൻ പാകിസ്ഥാനോട് കർശനമായ സ്വരത്തിൽ പറഞ്ഞിട്ടുമുണ്ട്. പിന്തുണ നേടുന്നതിനായി ഷഹബാസ് ഷെരീഫും പാകിസ്ഥാൻ സൈനിക മേധാവി ജനറൽ മുനീറും ഇറാൻ സന്ദർശിച്ചു, എന്നാൽ ഇന്ത്യയ്‌ക്കെതിരെ ഒരു അഭിപ്രായവും പറയാൻ ഇറാൻ സമ്മതിച്ചിട്ടില്ല . മാത്രമല്ല പാകിസ്ഥാന്റെ വീക്ഷണത്തെ പിന്തുണച്ചതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: