നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലെ ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി നാളെ വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യുമെന്ന് ബിജെപി ദേശീയ നിര്‍വാഹ സമിതി അംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിലമ്പൂരില്‍ ഇത്തവണ ഇരുമുന്നണികള്‍ക്കുമെതിരായ ജനവിധി ഉണ്ടാകുമെന്നും, ഇടത്- വലത് മുന്നണികളുടെ വികസന വിരുദ്ധ- അവസരവാദ നിലപാടിനെതിരെയായിരിക്കും ഇത്തവണ നിലമ്പൂരിലെ ജനത വിധി എഴുതുകയെന്നും അദ്ദേഹം വ്യക്തമാക്കി. വികസിത കേരളത്തിനും വികസിത നിലമ്പൂരിനും അനുകൂലമായി ഇത്തവണ വോട്ട് ചെയ്യും.
നിലമ്പൂര്‍- നഞ്ചന്‍കോഡ് റെയില്‍പാത നടപ്പിലാക്കാന്‍ എന്‍ഡിഎ തയ്യാറാണ്. കേന്ദ്ര റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പദ്ധതി നടപ്പിലാക്കാന്‍ തയാറായിട്ടും, ഇരുമുന്നണികള്‍ക്കും പദ്ധതിയില്‍ താല്പര്യമില്ല. നിലമ്പൂര്‍ ബൈപ്പാസ് പ്രഖ്യാപനം നടത്തിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായിട്ടും അത് നടപ്പിലാവാത്തത് എന്തുകൊണ്ടാണ്? ഇതിനെക്കുറിച്ച് ഒന്നും ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫും യുഡിഎഫും തയ്യാറാവുന്നില്ല. ഈ സാഹചര്യത്തില്‍ വികസനത്തിനായുള്ള രാഷ്‌ട്രീയത്തിനൊപ്പം ചേരാന്‍ നിലമ്പൂരിലെ ജനത തയാറാവുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: