മുംബൈ: ഏകാംബരം എന്ന ബാങ്കര്‍ പൊളിയാണ്. കഴിഞ്ഞ 34 വര്‍ഷത്തെ നേതൃപദവിയില്‍ നിന്നും ശാന്തി ഏകാംബരം പടിയിറങ്ങുമ്പോള്‍ പുതിയൊരാള്‍ ആ നേതൃപദവിയില്‍ എത്തും പക്ഷെ ഏകാംബരം തന്റെ സ്ഥാപനത്തെ എത്തിച്ച ഉയരങ്ങള്‍ എളുപ്പത്തില്‍ ഒരു ബാങ്കര്‍ക്ക് സങ്കല്‍പിക്കാനാവുന്ന ഒന്നല്ല. “അത്രയ്‌ക്കായിരുന്നു കൈയും മെയ്യും മറന്നുള്ള ശാന്തി ഏകാംബരത്തിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനം.
തന്റെ 34 വര്‍ഷത്തെ ഏകാംബരത്തിന്റെ കൊടക് ബാങ്കില്‍ നടത്തിയ സേവനങ്ങള്‍ ബാങ്കിനെ സംബന്ധിച്ചിടത്തോളം ഇതിഹാസതുല്യമാണ്. ചില പ്രത്യേകസേവനങ്ങള്‍ നല്‍കുന്ന ധനകാര്യസ്ഥാപനം എന്ന നിലയില്‍ നിന്നും കൊടക് മഹീന്ദ്രയെ ഒരു സമ്പൂര്‍ണ്ണ ധനകാര്യ പവര്‍ഹൗസാക്കി മാറ്റുകയായിരുന്നു ഏകാംബരം. അതെ കൊടക് ബാങ്ക് കുതിച്ചുവളര്‍ന്നത് ഈ 34 വര്‍ഷങ്ങളിലാണ്.
ഇന്‍വെസ്റ്റ് മെന്‍റ് ബാങ്കിംഗ്, കാപിറ്റല്‍ മാര്‍ക്കറ്റ്, കോര്‍പറേറ്റ് ബാങ്കിംഗ്, ട്രഷറി, കണ്‍സ്യൂമര്‍ ബാങ്കിംഗ്….ബാങ്കിംഗ് രംഗത്തെ ഈ മേഖലകളിലെല്ലാം ഏകാംബരം കൈവെച്ചു. “ഒരു സ്ത്രീയാണ് താന്‍ എന്നത് മറന്നുകൊണ്ടാണ് പലപ്പോഴും പ്രവര്‍ത്തിച്ചത്. ഏത് മേഖലയിലും സ്വന്തം വഴി വെട്ടണമെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ലിംഗപദവിയെക്കുറിച്ച് ആശങ്കപ്പെടരുത്. നിങ്ങളുടെ കഴിവുകളില്‍ വിശ്വസിക്കുക. അതിന് ചേര്‍ന്നവിധം പ്രവര്‍ത്തിക്കുക. “- ഏകാംബരം നല്‍കുന്ന ഉപദേശം ഇതാണ്.
1991ല്‍ ഒരു സാധാരണ ജീവനക്കാരിയായി എത്തി, പടിപടിയായി പടവുകള്‍ ചവുട്ടിക്കയറിയാണ് ഏകാംബരം ഇത്രദൂരം എത്തിയത്. ഏത് ഉത്തരവാദിത്വവും ഗൗരവത്തോടെ, തന്ത്രപരമായ മിടുക്കോടെ കൈകാര്യം ചെയ്തിരുന്നതാണ് ഏകാംബരത്തെ വ്യത്യസ്തയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: