ഭുവനേശ്വര്‍: ഒഡീഷയില്‍ ക്വാറിയിലേക്ക് പോവുകയായിരുന്ന ട്രക്ക് തടഞ്ഞുനിര്‍ത്തി മാവോയിസ്റ്റുകള്‍ കൊള്ളയടിച്ച 4,000 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ സുരക്ഷാ സേന വീണ്ടെടുത്തു. കഴിഞ്ഞ മാസം 27 നായിരുന്നു സുന്ദര്‍ഗഡ് മേഖലയിലെ കല്ല് ക്വാറിയിലേക്ക് ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന സ്‌ഫോടകവസ്തുക്കള്‍ 40 ലധികം വരുന്ന സായുധരായ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പ്രത്യേക സേനയും സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയും ജാര്‍ഖണ്ഡിലെ ജാഗ്വാര്‍ സേനയും സംയുക്തമായി നടത്തിയ തിരച്ചിലില്‍, സാരന്ദ വനമേഖലയ്‌ക്ക് സമീപം കുഴിച്ചിട്ടിരിക്കുന്ന നിലയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനത്തിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തെങ്കിലും സുരക്ഷാ സേന അവരെ തുരത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: