ഛത്തീസ് ഗഡിലെ സുക്മ ജില്ലയിലെ 16 നക്സലുകള്‍കീഴടങ്ങുന്നു. ഇതില്‍ ആറ് പേരുടെ തലയ്‌ക്ക് മൊത്തമായി 25 ലക്ഷമാണ് വിലയിട്ടിരിക്കുന്നത് (ഇടത്ത്)
റായ് പൂര്‍: 2026ല്‍ മാവോയിസ്റ്റുകളെയും മറ്റ് നക്സല്‍പ്രവര്‍ത്തകരെയും ഇല്ലായ്മ ചെയ്യുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന അക്ഷാര്‍ത്ഥത്തില്‍ നടപ്പാക്കാന്‍ തുടങ്ങിയതോടെ നക്സലുകള്‍ക്കും മാവോയിസ്റ്റുകള്‍ക്കും ഭയം. തിങ്കളാഴ്ച ഏകദേശം 16 മാവോയിസ്റ്റുകളാണ് ഛത്തീസ് ഗഡിലെ സുക്മയില്‍ കീഴടങ്ങിയത്.
ഇതില്‍ ആറ് പേരുടെ തലയ്‌ക്ക് 25 ലക്ഷം രൂപയാണ് വിലയിട്ടിരിക്കുന്നത്. ബാക്കി ഒമ്പത് പേര്‍ കെര്‍ലപെണ്ട ഗ്രാമത്തില്‍ നിന്നുള്ളവരാണ്. ചിന്തലനര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കെര്‍ലപെണ്ട ഗ്രാമം. ഈ ഒമ്പത് പേര്‍ കൂടി കീഴടങ്ങിയതോടെ കെര്‍ലപെണ്ട ഗ്രാമം നക്സല്‍ മുക്തമായി.
“നക്സലുകള്‍ സാധാരണ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് നേരെ ആക്രമണം നടത്തുന്നതില്‍ ഈ നക്സലുകള്‍ക്ക് എതിര്‍പ്പുണ്ട് മാവോയിസ്റ്റ് ആശയം അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും നിശ്ശൂന്യവും ആണെന്ന്കീഴടങ്ങിയ നക്സലൈറ്റുകള്‍ പറഞ്ഞു” -സിആര്‍പിഎഫ് എസ് പി കിരണ്‍ ചവാന്‍ പറഞ്ഞു.
അഞ്ച് ലക്ഷം തലയ്‌ക്ക് വിലയിട്ട മനീഷ് യാദവ് ജാര്‍ഖണ്ഡിലെ ലതേഹാറില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. വലിയ വലിയ നേതാക്കളെ സൈന്യം വെടിവെച്ച് കൊല്ലാന്‍ തുടങ്ങിയതോടെ സാധാരണ മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ ഭീതിയിലാണ്. അതുകൊണ്ടാകാം അവര്‍ ആത്മരക്ഷാര്‍ത്ഥം കീഴടങ്ങാന്‍ തുടങ്ങിയിരിക്കുകയാണ്.
എന്തായാലും സൈന്യം മാവോയിസ്റ്റുകളോടുള്ള സീറോ ടോറളന്‍സ് നയം തുടരുകയാണ്. 2026 മാര്‍ച്ചോടെ നക്സലൈറ്റ് ശല്യം എന്നെന്നേയ്‌ക്കുമായി തുടച്ചുനീക്കണമെന്നതാണ് അമിത് ഷായുടെ അന്ത്യശാസനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക