കീവ് : മൂന്ന് വർഷം നീണ്ട റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധത്തിൽ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ നാശമാണ് ഞായറാഴ്ച റഷ്യയിൽ സംഭവിച്ചത്. റഷ്യയിൽ ഉക്രെയ്ൻ നടത്തിയ ഈ ആക്രമണത്തിൽ കുറഞ്ഞത് 41 റഷ്യൻ സൈനിക വിമാനങ്ങളെങ്കിലും തകർന്നുവെന്നാണ് റിപ്പോർട്ട്.
ഉക്രെയ്‌നിന്റെ സുരക്ഷാ ഏജൻസിയായ എസ്‌ബിയു ആണ് ഈ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിൽ FPV അതായത് ഫസ്റ്റ്-പേഴ്‌സൺ-വ്യൂ ഡ്രോണുകൾ ആണ് ഉപയോഗിച്ചത്. ഈ ആക്രമണത്തിൽ ലക്ഷ്യമിട്ട വിമാനങ്ങളിൽ Tu-95, Tu-22M3 പോലുള്ള വലിയ ഹെവി ബോംബറുകളും ഉൾപ്പെടുന്നു.
റിപ്പോർട്ട് അനുസരിച്ച് ഉക്രെയ്നിൽ നിന്ന് ഏകദേശം 4000 കിലോമീറ്റർ അകലെയുള്ള മർമാൻസ്കിലെ ഒലെന്യ എയർ ബേസ്, ഇർകുട്സ്കിലെ ബെലായ എയർ ബേസ്, ഇവാനോവോയിലെ ഇവാനോവോ എയർ ബേസ്, റഷ്യയിലെ ഡയഗിലേവോ എയർ ബേസ് എന്നിവയും ഉക്രെയ്ൻ ലക്ഷ്യമിട്ടിരുന്നു. കൂടാതെ
റഷ്യയുടെ ഉള്ളിൽ ഇത്രയും ആഴത്തിൽ ഒരു ഉക്രേനിയൻ ഡ്രോൺ കണ്ടെത്തുന്നത് ഇതാദ്യമാണ്.
അതേ സമയം ഈ ഓപ്പറേഷൻ ഏകദേശം ഒന്നര വർഷം മുമ്പ് ഉക്രെയ്ൻ ആസൂത്രണം ചെയ്തതാണ്. പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ മേൽനോട്ടത്തിലാണ് ഇത് നടപ്പിലാക്കിയത്. റഷ്യയ്‌ക്കെതിരെ ഉക്രെയ്‌ൻ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഡ്രോണുകൾ ആദ്യം രഹസ്യമായി റഷ്യൻ അതിർത്തിയിലേക്ക് അയച്ചതായും പിന്നീട് ലോറികളിൽ സൂക്ഷിച്ചിരുന്ന തടി ക്യാബിനുകൾക്കടിയിൽ ഒളിപ്പിച്ചതായും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു.
റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാൻ കഴിയുന്ന ട്രക്കുകളുടെ മേൽക്കൂരകൾക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഈ ഡ്രോണുകൾ.
ട്രക്കുകളിൽ നിന്ന് തന്നെ ഡ്രോണുകൾ വിക്ഷേപിച്ചാണ്
ആക്രമണം തുടങ്ങിയത്. ട്രക്കുകളുടെ മേൽക്കൂരകൾ തുറന്ന് കാമികേസ് ഡ്രോണുകൾ നേരെ റഷ്യൻ യുദ്ധവിമാനങ്ങൾക്ക് നേരെ അയക്കുകയായിരുന്നു. റഷ്യൻ വ്യോമതാവളത്തിൽ സൂക്ഷിച്ചിരുന്ന ഭൂരിഭാഗം വിമാനങ്ങളെയും ഈ ഡ്രോണുകൾ തകർത്തു തരിപ്പണമാക്കുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: