ന്യൂദൽഹി: രാജ്യത്ത് കൊവിഡ്-19 കേസുകളുടെ എണ്ണം 3,961 ആയി ഉയർന്നു. തിങ്കളാഴ്ച രാവിലെ 8.00 ന് ആരോഗ്യ-ക്ഷേമ മന്ത്രാലയത്തിന്റെ (MoHFW) ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരമുള്ള കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 203 പുതിയ അണുബാധകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.
ദൽഹി, തമിഴ്നാട്, കേരളം, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നുമാണ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനമായ കേരളത്തിൽ 1,435 സജീവ കേസുകളുണ്ട്. തൊട്ടുപിന്നിൽ മഹാരാഷ്‌ട്ര (506), ദൽഹി (483), ഗുജറാത്ത് (338), പശ്ചിമ ബംഗാൾ (331) എന്നിവയാണ്. കർണാടക (253), തമിഴ്‌നാട് (189), ഉത്തർപ്രദേശ് (157), രാജസ്ഥാൻ (69) എന്നിവയാണ് വർദ്ധിച്ചുവരുന്ന മറ്റ് സംസ്ഥാനങ്ങൾ.
മെയ് 22 ന് 257 സജീവ കേസുകളാണ് ഉണ്ടായിരുന്നത്. എന്നൽ മെയ് 26 ആയപ്പോഴേക്കും എണ്ണം 1,010 ആയി ഉയർന്നു, തുടർന്ന് തിങ്കളാഴ്ച (ജൂൺ 2) ആയപ്പോഴേക്കും മൂന്നിരട്ടിയിലധികം വർദ്ധിച്ച് 3,961 ആയി. വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളുടെ വർധനവിൽ കേന്ദ്ര സർക്കാർ നിരീക്ഷണം ശക്തമാക്കി. സാഹചര്യം വിലയിരുത്താൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു.
ആശുപത്രികളില്‍ ആവശ്യമായ മരുന്നുകൾ, കിടക്കകൾ, ഓക്‌സിജന്‍, വാക്‌സിനുകൾ എന്നിവ സജ്ജമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നിരീക്ഷണം ശക്തമാക്കണം. ആരോഗ്യ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുണം. മാസ്‌കുകൾ ധരിക്കണം. നിലവിലെ സാഹചരങ്ങൾ നിരിക്ഷിച്ചുവരികയാണ്. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മാത്രം മതിയെന്നും ഐസിഎംആർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: