ന്യൂദല്‍ഹി: കേരളത്തിലെ വിവിധ ദേശീയപാത പദ്ധതികളുടെ വിശദ അവലോകനത്തിനും പുരോഗതി വിലയിരുത്തുന്നതിനുമായി ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ സന്തോഷ് കുമാര്‍ യാദവ് സംസ്ഥാനത്തെത്തി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പദ്ധതിപ്രദേശങ്ങളുടെ വിശദമായ പരിശോധനയ്‌ക്ക് എന്‍എച്ച്എഐ ചെയര്‍മാന്‍ നേതൃത്വം നല്‍കി.
ഭൂഘടനാപരമായി ലോലമായതും ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതും മലിനജല നിര്‍മാര്‍ജന സംവിധാനങ്ങളോട് ചേര്‍ന്നുകിടക്കുന്നതുമായ പ്രദേശങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കി ഗുണനിലവാരമുള്ള റോഡ് നിര്‍മ്മിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
ഈഞ്ചയ്‌ക്കല്‍, കഴക്കൂട്ടം, ചെമ്പകമംഗലം, കൊട്ടിയം, മേവറം തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ സംഘം പരിശോധന നടത്തി. നിര്‍മ്മാണ കരാര്‍ കമ്പനി പ്രതിനിധികള്‍, സ്വതന്ത്ര എഞ്ചിനീയര്‍, തിരുവനന്തപുരം പ്രൊജക്ട് ഡയറക്ടര്‍, കേരളത്തിലെ എന്‍എച്ച്എഐ പ്രാദേശിക ഓഫീസര്‍ തുടങ്ങിയവരും ചെയര്‍മാനോടൊപ്പം ഉണ്ടായിരുന്നു.
സംസ്ഥാനത്തെ വിവിധ ദേശീയപാത പദ്ധതികളുടെ പുരോഗതി സമഗ്രമായി വിലയിരുത്തുന്നതിന്, ഉന്നതതല അവലോകന യോഗം ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ യോഗത്തില്‍ കേരളത്തിലുടനീളമുള്ള ദേശീയപാത പദ്ധതികളുടെ നിര്‍വഹണ നടപടികളില്‍ ഉള്‍പ്പെട്ടിരിക്കുന്ന എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍മാര്‍, കണ്‍സഷനര്‍മാര്‍, കണ്‍സള്‍ട്ടന്റുമാര്‍, കരാറുകാര്‍ എന്നിവര്‍ പങ്കെടുക്കും. ദേശീയപാത വികസനത്തെ ബാധിക്കുന്ന പ്രധാനവെല്ലുവിളികള്‍ പരിഹരിക്കുന്നതിനായി എന്‍എച്ച്എഐ ചെയര്‍മാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: