Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വികസിത ഭാരതത്തിന്റെ കാണാപ്പുറങ്ങള്‍

ഡോ. എം. മോഹന്‍ദാസ് by ഡോ. എം. മോഹന്‍ദാസ്
Jun 2, 2025, 08:54 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

അന്താരാഷ്‌ട്ര നാണയനിധി (ഐഎംഎഫ്) 2025 ലേക്കുള്ള ലോകരാഷ്‌ട്രങ്ങളുടെ ദേശീയ വരുമാനത്തിന്റെ (ജിഡിപി) മുന്‍കൂര്‍ എസ്റ്റിമേറ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ജപ്പാനെ പിന്തള്ളി ഭാരതം നാലാം സ്ഥാനത്തേക്കുയര്‍ന്നത് വലിയ ചര്‍ച്ചയായിരുന്നുവല്ലോ. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഭാരതം ജിഡിപിയുടെ അടിസ്ഥാനത്തില്‍ 10-ാം സ്ഥാനത്തായിരുന്നു. ജപ്പാനെ മറികടന്ന് നാലാം സ്ഥാനത്തേക്കുയര്‍ന്ന ഭാരതം 2027 ല്‍ ജര്‍മ്മനിയെ പുറംതള്ളി മൂന്നാം സ്ഥാനത്തേക്കുയരുമെന്നാണ് ഐഎംഎഫിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭാരതത്തിന്റെ ജിഡിപി 2014 ല്‍ 1.86 ലക്ഷം കോടി (ട്രില്യണ്‍) ഡോളറായിരുന്നത് 2025 ല്‍ 4.187 ലക്ഷം കോടി ഡോളറായി ഉയരുമെന്നാണ് നിഗമനം. അതായത് 10 വര്‍ഷത്തിനകം ജിഡിപി 225 ശതമാനം വര്‍ധനവാണ് കൈവരിച്ചത്. ഇത് തികച്ചും അഭിമാനകരമാണ്. നിതി ആയോഗിന്റെ കണക്കുകളനുസരിച്ച് 2014 നും
2023 നും ഇടയ്‌ക്ക് 25 കോടിയോളം ജനങ്ങള്‍ ദാരിദ്ര്യ മുക്തരായി. ഇത് ജിഡിപിയിലുള്ള വര്‍ധന മൂലമാണ്.എന്നാല്‍ ഈ ചര്‍ച്ചകളിലൊന്നും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്ന ഒരു പ്രധാന വസ്തുതയുണ്ട്. അത് പര്‍ച്ചേസിങ് പവര്‍ പാരിറ്റി (പിപിപി) സങ്കല്‍പമനുസരിച്ച് ഐഎംഎഫ് തയ്യാറാക്കിയ ജിഡിപി അനുസരിച്ച് കഴിഞ്ഞ 12 വര്‍ഷത്തിലധികമായി ഭാരതം മൂന്നാം സ്ഥാനത്താണ്. 2025 ലെ ജിഡിപി 4.187 ലക്ഷം കോടി ഡോളര്‍ മാത്രമുള്ളപ്പോള്‍ പിപിപി അനുസരിച്ച് അത് 17.65 ലക്ഷം കോടി ഡോളറാണ് (4.22 മടങ്ങ് കൂടുതല്‍). 2025 ല്‍ അമേരിക്കയുടെ ജിഡിപി (30.51 ലക്ഷം കോടി ഡോളര്‍) ഭാരതത്തിന്റെ ജിഡിപിയേക്കാള്‍ 7.28 മടങ്ങ് കൂടുതലാണ്. എന്നാല്‍, പിപിപി അനുസരിച്ച് അമേരിക്കയുടെ ജിഡിപി വെറും 1.73 മടങ്ങ് മാത്രമാണ്. ഈ വസ്തുതകളൊന്നും ഇപ്പോഴത്തെ ചര്‍ച്ചകളില്‍ പ്രതിഫലിച്ചു കാണുന്നില്ല.

പശ്ചാത്തലം
ഔദ്യോഗികമായി ജിഡിപി തയ്യാറാക്കുന്ന രീതിയെക്കുറിച്ച് പതിറ്റാണ്ടുകളായി അഭിപ്രായവ്യത്യാസങ്ങളും ചര്‍ച്ചകളും നിലനിന്നിരുന്നു. ഓരോ രാജ്യത്തിന്റെയും ഉല്‍പാദന വ്യവസ്ഥകളും ആഭ്യന്തര വിപണികളും, ഇടപാടുകളുടെ രീതികളും വളരെ വ്യത്യസ്തമായതിനാല്‍ യൂറോപ്യന്‍ മോഡലിലുള്ള ചട്ടക്കൂട് വികസ്വര-അവികസിത രാജ്യങ്ങളുടെ ജിഡിപിയില്‍ ഗണ്യമായ കുറവ് വരുത്തുമെന്ന ആശങ്ക നിലനിന്നിരുന്നു. ഭാരതത്തെ സംബന്ധിച്ചിടത്തോളം കുടില്‍ വ്യവസായങ്ങളും, സ്ത്രീകളുടെയും കുടുംബത്തിലെ മറ്റ് വ്യക്തികളുടെയും പങ്കാളിത്തത്തോടെയുള്ള ഉല്‍പാദന-സേവന സംരംഭങ്ങളും, ആഭ്യന്തര ഉപഭോഗത്തിനു മാത്രമുള്ള (വില്‍പ്പനയ്‌ക്കല്ലാത്ത) ഉല്‍പാദനങ്ങളും പണരഹിത ഇടപാടുകളുമെല്ലാം ജിഡിപിയുടെ ചട്ടക്കൂടിനു പുറത്തായതുകൊണ്ട് നമ്മുടെ ദേശീയ വരുമാനത്തില്‍ ഇവയൊന്നും പ്രതിഫലിക്കാറില്ല. അതോടൊപ്പം ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കിലുള്ള കാലാകാലങ്ങളിലെ മാറ്റവും ജിഡിപിയുടെ എസ്റ്റിമേഷനില്‍ വലിയ അപാകത സൃഷ്ടിക്കുന്നുണ്ട്.

ഈ ന്യൂനതകള്‍ ബോധ്യപ്പെട്ടപ്പോള്‍ ഒഇസിഡി (Organization for Economic Cooperation and Development)യും അന്താരാഷ്‌ട്ര നാണയനിധിയും ലോകബാങ്കും പര്‍ച്ചേസിങ് പവര്‍ പാരിറ്റി അനുസരിച്ചുള്ള ജിഡിപി എസ്റ്റിമേറ്റ് ചെയ്യാന്‍ ആരംഭിച്ചു. തുടക്കത്തിലിത് ഔദ്യോഗിക ജിഡിപിക്ക് അനുബന്ധമായ കണക്കായാണ് പ്രസിദ്ധീകരിച്ചത്. ഒരു നിശ്ചിത വിഭാഗം ഉല്‍പ്പന്നങ്ങള്‍ക്ക് വിവിധ രാജ്യങ്ങളില്‍ ചിലവാക്കേണ്ട തുകയുടെ അടിസ്ഥാനത്തിലാണ് പിപിപി എക്സ്ചേഞ്ച് കണക്കാക്കുന്നത്. ഒഇസിഡി ഇതിനായി രൂപപ്പെടുത്തിയ ‘ബാസ്‌കറ്റ് ഓഫ് ഗുഡ്സില്‍’ 3000 ഉപഭോക്തൃ സാധനങ്ങളും സേവനങ്ങളും, 30 തരം തൊഴിലുകളും 200 തരം ഉപകരണങ്ങളും 15 തരം നിര്‍മാണ പദ്ധതികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അതാതു രാജ്യങ്ങളില്‍ ഇവയ്‌ക്കുവേണ്ട ചെലവ് ആഭ്യന്തര കറന്‍സിയില്‍ കണക്കാക്കി, അതിന്റെ അടിസ്ഥാനത്തില്‍ എക്സ്ചേഞ്ച് റേറ്റ് നിര്‍ണയിച്ചാണ് പിപിപി എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്. ഇത് ഓരോ രാജ്യത്തിന്റെയും ആഭ്യന്തര ഉല്‍പാദന ഘടനയെയും ആഭ്യന്തര വിലനിലവാരത്തെയും കൃത്യമായി പരിഗണിക്കാന്‍ സഹായകമാണ്.

ഐഎംഎഫ് 2025 ലേക്ക് കണക്കാക്കിയ ആദ്യത്തെ 6 റാങ്കുകാരായ രാജ്യങ്ങളുടെ ജിഡിപിയും പിപിപി അനുസരിച്ചുള്ള ജിഡിപിയുമാണ് താഴെ കൊടുത്ത പട്ടികയില്‍ കൊടുത്തിട്ടുള്ളത്.

ഭാരതത്തിന്റെ ജിഡിപി 4.187 ലക്ഷം കോടി ഡോളറില്‍നിന്ന് പിപിപി എസ്റ്റിമേറ്റനുസരിച്ച് 17.65 ലക്ഷം കോടി ഡോളറായി ഉയരുന്നുണ്ട്. ഇത് 4.22 മടങ്ങ് അധികമാണ്.

ഔദ്യോഗിക ജിഡിപിയില്‍ അമേരിക്കയാണ് ഒന്നാംസ്ഥാനത്തെങ്കിലും (30.51 ലക്ഷം കോടി ഡോളര്‍) പിപിപിയില്‍ ചൈന ബഹുദൂരം മുന്നിലാണ് (40.72 ലക്ഷം കോടി ഡോളര്‍). അവരുടെ ജിഡിപിയിലെ വ്യത്യാസം 212 ശതമാനമാണ്. ജിഡിപിയില്‍ മൂന്നാംസ്ഥാനത്തുള്ള ജര്‍മ്മനി പിപിപിയില്‍ ആറാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ജപ്പാന്‍ രണ്ട് എസ്റ്റിമേറ്റുകളിലും അഞ്ചാം സ്ഥാനം നിലനിര്‍ത്തുന്നുണ്ട്. അതേസമയം 11-ാം സ്ഥാനത്തുള്ള റഷ്യ പിപിപിയില്‍ നാലാം സ്ഥാനത്തേക്കു ഉയരുന്നുണ്ട്. മിക്ക ഏഷ്യന്‍-ആ്രഫിക്കന്‍ രാജ്യങ്ങളും പിപിപി ജിഡിപിയില്‍ കാര്യമായ വര്‍ധന കാണിക്കുന്നുണ്ട്.

ഭാരതം ഒരു വ്യാഴവട്ടക്കാലമായി മൂന്നാം സ്ഥാനത്തു തുടരുകയാണ്. 2030 ഓടെ ഭാരതം അമേരിക്കയെ പുറംതള്ളി പിപിപി ജിഡിപിയില്‍ രണ്ടാംസ്ഥാനത്തെത്തുമെന്നും 2045 ഓടെ ചൈനയെ പിന്തള്ളി ഒന്നാംസ്ഥാനത്തെത്തുമെന്നും ചില അന്താരാഷ്‌ട്ര ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ പ്രവചിക്കുന്നുണ്ട്. ഇത് ഭാരതത്തിന്റെ സുസ്ഥിരമായ സാമ്പത്തികവളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ യഥാര്‍ത്ഥ രൂപം മനസ്സിലാക്കാന്‍ പിപിപി എസ്റ്റിമേറ്റുകളിലൂടെ മാത്രമേ കഴിയൂ. ഔദ്യോഗിക കണക്കുകള്‍ നമ്മുടെ സമ്പദ്വ്യവസ്ഥയെ ശരിയായ രീതിയില്‍ പ്രതിഫലിപ്പിക്കുന്നില്ല.

അന്താരാഷ്‌ട്ര നാണയനിധി (ഐഎംഎഫ്) 2025 ലേക്ക് കണക്കാക്കിയ ദേശീയ വരുമാനം (ലക്ഷം കോടി ഡോളറില്‍)

Tags: Narendra ModiIndia GDP Growthdeveloped india
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ലോകം പിരിമുറുക്കത്തിലൂടെയും അസ്ഥിരതയിലൂടെയും കടന്നുപോകുന്നു, യോഗ സമാധാനത്തിലേക്കുള്ള പാതയാണ്’ ; പ്രധാനമന്ത്രി പറഞ്ഞ പത്ത് പ്രധാന പോയിൻ്റുകൾ

Kerala

ഗുരുദേവ- ഗാന്ധി കൂടിക്കാഴ്ചയുടെ ശതാബ്ദി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

India

പ്രധാനമന്ത്രി മോദി രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് സംസ്ഥാനങ്ങൾ സന്ദർശിക്കും ; മൂന്നിടങ്ങളിലും തുടക്കമിടുന്നത് വികസനത്തിന്റെ പുത്തൻ പദ്ധതികൾ

India

അന്താരാഷ്‌ട്ര യോഗദിനാചരണം: രജിസ്‌ട്രേഷന്‍ അഞ്ചു ലക്ഷം കടന്നു; കേരളത്തില്‍ ആറായിരത്തില്‍ താഴെ

India

ഭീകരതയ്‌ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍, ചരിത്രം മാപ്പുനല്‍കില്ല: മോദി

പുതിയ വാര്‍ത്തകള്‍

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

ഇന്ദു മേനോന്‍ (ഇടത്ത്) അഖില്‍ പി ധര്‍മ്മജന്‍ (വലത്ത്)

പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കണം എന്ന അപേക്ഷയുമായി ഇന്ദുമേനോനോട് അഖിൽ പി ധർമ്മജൻ

ഹമാസ് വധിച്ച ഇസ്രയേല്‍ ബന്ദികളായ മൂന്ന് പേര്‍

ഹമാസ് ബന്ദികളായി പിടിച്ച മൂന്ന് ഇസ്രയേല്‍ക്കാരുടെ മൃതദേഹങ്ങള്‍ ഗാസയില്‍ കണ്ടെത്തി

ഇറാന്‍റെ ഫര്‍ദോ ആണവറിയാക്ടറില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം

എന്താണ് ഇറാന്‍ ചെയ്യുന്ന കുറ്റം? എന്താണ് ഇറാന്റെ ആണവനിലയത്തില്‍ നടക്കുന്ന യുറേനിയം സമ്പുഷ്ടീകരണം?

എബി വി പിയുടെ തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

ആലുവയിൽ രണ്ടേമുക്കാൽ കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

മോഷണ കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി എ ബി വി പിയുടെ വിദ്യാഭ്യാസ ബന്ദ്

സംസ്‌കൃത സ്‌കോളര്‍ഷിപ്പ് : തുക എത്രയും വേഗം വിതരണം ചെയ്യാനുളള നടപടി വേണമെന്ന് കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies