ന്യൂദല്‍ഹി: പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സംഘടന സ്വീകരണം നല്‍കിയത സംഭവം വിവാദമായതിന് പിന്നാലെ ചടങ്ങ് നടന്ന സ്ഥലവും വിവാദത്തില്‍ ഇടം പിടിക്കുകയാണ്. പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍ ആയിരുന്നു ഈ സ്വീകരണ പരിപാടി.
കുസാറ്റിലെ അലൂമിനികളുടെ സംഘടനയായ കുബാ യുഎഇയുടെ പേരിലാണ് ഇന്ത്യയെ അധിക്ഷേപിച്ച പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി, ഉമര്‍ ഗുല്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കിയത്. ഇന്ത്യാ പാക് യുദ്ധവും ഓപ്പറേഷന്‍ സിന്ദൂറും പഹല്‍ഗാം ഭീകരാക്രമണവും ചൂടുള്ള ചര്‍ച്ചാവിഷയമായിരിക്കെയാണ് ഇന്ത്യയുടെ പ്രതിച്ഛായയ്‌ക്ക് കളങ്കം വരുത്തുന്ന രീതിയില്‍ ഒരു സംഘം മലയാളി യുവാക്കള്‍ ഇന്ത്യ അധിക്ഷേപിച്ച പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് സ്വീകരണം നല്‍കിയത്.
പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള ഹാള്‍ ആണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ഹാള്‍. ഇവിടെ സാധാരണ നിലയില്‍ ഇന്ത്യന്‍ പരിപാടികള്‍ക്ക് അനുമതി നല്‍കാറില്ല. പഹല്‍ഗാം ഭീകരാക്രണത്തിന്റെയും ഓപ്പറേഷന്‍ സിന്ദൂറിന്റെയും പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നയതന്ത്ര ബന്ധം കടുപ്പിച്ചിരിക്കുന്ന സമയത്താണ് ഈ ഹാള്‍ കൊച്ചിയിലെ കുസാറ്റിലെ അലുമിനികളായ ദുബായില്‍ ജോലി ചെയ്യുന്നവരുടെ സംഘടന പരിപാടി സംഘടിപ്പിക്കാനായി തെരഞ്ഞെടുത്തത്. എങ്ങിനെ അവര്‍ക്ക് ഈ ഹാള്‍ കിട്ടി എന്നത് ചോദ്യ ചിഹ്നമാണ്.
ഈ പരിപാടിയുടെ വീഡിയോയില്‍ ഷഹീദ് അഫ്രീദിയുടെ ഓരോ വാക്കുകള്‍ക്കും ആര്‍ത്തട്ടഹസിച്ച് കയ്യടിക്കുകയും ഗ്വാഗ്വാ വിളികള്‍ നടത്തുകയും ചെയ്യുന്ന മലയാളികളെ കാണാം. ഇന്ത്യക്കാരെ പൊതുവേ അമ്പരപ്പിച്ച സ്വീകരണ പരിപാടിയായിരുന്നു ഇത്. പങ്കെടുത്തവരുടെ ശരീരഭാഷയില്‍ ഇന്ത്യാവിരുദ്ധത പ്രകടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: