കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന മമതയുടെ കാടത്ത ഭരണത്തിനെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി പ്രവർത്തകരുടെ പ്രത്യേക സംഘടനാ യോഗത്തിൽ പങ്കെടുക്കാൻ കൊൽക്കത്തയിലെ നേതാജി ഇൻഡോർ സ്റ്റേഡിയത്തിലാണ് അമിത് ഷാ എത്തിയത്. ഈ യോഗത്തിലാണ് അദ്ദേഹം ബംഗാൾ മുഖ്യമന്ത്രിക്കെതിരെ തുറന്നടിച്ചത്.
വർഷങ്ങളോളം ബംഗാൾ കമ്മ്യൂണിസ്റ്റുകാരാണ് ഭരിച്ചിരുന്നത്. അതിനുശേഷം മമത ബാനർജി എത്തി. ബംഗാളിന്റെ മഹത്തായ ഭൂമിയെ നുഴഞ്ഞുകയറ്റത്തിന്റെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും ബോംബ് സ്ഫോടനങ്ങളുടെയും ഹിന്ദുക്കൾക്കെതിരെയുള്ള അക്രമത്തിന്റെയും നാടാക്കി അവർ മാറ്റി. മമത ബാനർജി മുഖ്യമന്ത്രിയായതിനുശേഷം പശ്ചിമ ബംഗാളിൽ നൂറുകണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ മമതയെ പരിഹസിച്ച് കൊണ്ട് ” ദീദി, ഞാൻ പറയുന്നത് കേൾക്കൂ, ഇപ്പോൾ നിങ്ങളുടെ സമയം കഴിഞ്ഞു. 2026 ൽ ബിജെപി സർക്കാർ രൂപീകരിക്കും. ” – അമിത് ഷാ പറഞ്ഞു.
രാജ്യത്ത് ഒരിടത്തും തിരഞ്ഞെടുപ്പുകളിൽ അക്രമമില്ല, ബംഗാളിൽ മാത്രമാണ് അക്രമം നടക്കുന്നത്. ടിഎംസി സർക്കാർ പോയാലുടൻ, കൊല്ലപ്പെട്ട എല്ലാ ബിജെപി പ്രവർത്തകർക്കും നീതി ലഭിക്കും. വോട്ട് ബാങ്കിനായി മമത ബാനർജി എല്ലാ പരിധികളും ലംഘിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചു. ബംഗാളിൽ സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് ബിജെപി വെറും 4-5% വോട്ടുകൾ മാത്രം അകലെയാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കന്നുകാലി കള്ളക്കടത്ത് അഴിമതി, ഉച്ചഭക്ഷണ അഴിമതി, മുനിസിപ്പാലിറ്റി നിയമന അഴിമതി എന്നിവ സംസ്ഥാനത്ത് ഉണ്ടായിരുന്നു. ബംഗാളിലെ ജനങ്ങളുടെ പണമായ ആയിരക്കണക്കിന് കോടി രൂപ ടിഎംസി സർക്കാർ കട്ടെടുത്തന്നും അമിത് ഷാ പറഞ്ഞു.
ഇതിനു പുറമെ മുസ്ലീം പ്രീണനം, വഖഫ് നിയമം, ആർജി നികുതി, സന്ദേശ്ഖാലി എന്നിവയെക്കുറിച്ചും ഷാ വാചാലനായി.
” മമത ദീദി മുസ്ലീം പ്രീണനത്തിന്റെ എല്ലാ പരിധികളും ലംഘിച്ചു. വഖഫ് നിയമത്തിനെതിരെ നീങ്ങി മമത ദീദി ആരെയാണ് സഹായിക്കുന്നത്? 2026 വരെ നിങ്ങൾക്ക് എത്ര വേണമെങ്കിലും പ്രതിഷേധിക്കാം, അതിനുശേഷം നിങ്ങൾ മുഖ്യമന്ത്രിയാകില്ല. ഇമാമുകൾക്ക് ശമ്പളം നൽകാൻ നിങ്ങൾ ആഗ്രഹിച്ചു, റോഹിംഗ്യകളെ നുഴഞ്ഞുകയറാൻ അനുവദിച്ചു. ഹാജി നൂറുലിന് ടിക്കറ്റ് നൽകി. ഓപ്പറേഷൻ സിന്ദൂരിനെ എതിർത്തു. മമത ബാനർജി വോട്ട് ബാങ്കിനെയാണ് നോക്കുന്നത്. ” – അമിത് ഷാ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: