World

മരണത്തെ തൃണവല്‍ഗണിച്ച് പൊരുതുന്ന ഇസ്രയേല്‍ സുന്ദരിക്കുട്ടികള്‍; ഏത് യുദ്ധമുഖത്തും ഇവരുമുണ്ട്; ഇസ്രയേല്‍ സേനയില്‍ 20.9ശതമാനം വനിതകള്‍

മരണത്തെ പുല്ലുപോലെ ധിക്കരിച്ച് പൊരുതുന്നവരാണ് ഇസ്രയേലിലെ സുന്ദരികളായ പെണ്‍കുട്ടികള്‍. സൗന്ദര്യസംരക്ഷണവും സ്വന്തം സുഖവും അല്ല, രാജ്യത്തിന്‍റെ വിജയമാണ് അവര്‍ക്ക് എല്ലാം. അതുകൊണ്ട് അവര്‍ സുഖങ്ങളെല്ലാം കൈവെടിയുന്നു. കഠിന പരിശീലനത്തിന്‍റെ ചില്ലിലൂടെ നടക്കുന്നു.

Published by

ജെറുസലെം; മരണത്തെ പുല്ലുപോലെ ധിക്കരിച്ച് പൊരുതുന്നവരാണ് ഇസ്രയേലിലെ സുന്ദരികളായ പെണ്‍കുട്ടികള്‍. സൗന്ദര്യസംരക്ഷണവും സ്വന്തം സുഖവും അല്ല, രാജ്യത്തിന്റെ വിജയമാണ് അവര്‍ക്ക് എല്ലാം. അതുകൊണ്ട് അവര്‍ സുഖങ്ങളെല്ലാം കൈവെടിയുന്നു. കഠിന പരിശീലനത്തിന്റെ ചില്ലിലൂടെ നടക്കുന്നു.

ഇസ്രയേല്‍ സൈന്യത്തിലെ പൊരുതിവീണ സുന്ദരിക്കുട്ടികള്‍:

ഭീകരവാദകേന്ദ്രങ്ങളിലേക്കുള്ള ആക്രമണമുഖങ്ങളില്‍ വരെ വനിതാസൈനികര്‍ പങ്കെടുക്കുന്നു. കഴിഞ്ഞ ദിവസം ഹമാസിന്റെ ഭീകരന്‍ മുഹമ്മദ് സിന്‍വാറിന വധിച്ച ഭൂഗര്‍ഭ അറകളിലേക്കുള്ള അപകടം നിറഞ്ഞ ആക്ഷനില്‍ വരെ ഇസ്രയേലി വനിത സൈനികര്‍ പങ്കെടുത്തിരുന്നു. 2024 സെപ്തംബര്‍ 18ന് ആഗം നെയിം എന്ന വനിതാ സെര്‍ജന്‍റ് മറ്റ് മൂന്ന് പുരുഷസൈനികര്‍ക്കൊപ്പം ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

യുഎസില്‍ പോലും വനിതകളുടെ സാന്നിധ്യം 16 ശതമാനമേ ഉള്ളൂവെങ്കില്‍ ഇസ്രയേലില്‍ അത് ഇപ്പോള്‍ 20.9ശതമാനമാണ്. 2023 ഒക്ടോബര്‍ 7ന് ഇസ്രയേല്‍ അതിര്‍ത്തി മുറിച്ചുകടന്ന് സാധാരണ ഇസ്രയേലികളെ ഹമാസ് ഭീകരര്‍ വെടിവെച്ച് കൊന്നതോടെയാണ് സൈനിക സേവനത്തിനായി കൂടുതല്‍ വനിതകള്‍ എത്തുന്നത്.

അന്ന് ഇസ്രയേല്‍ അതിര്‍ത്തി മുറിച്ചുകടക്കാന്‍ ശ്രമിച്ച ഹമാസ് ഭീകരര്‍ക്കെതിരെ പൊരുതിയവരില്‍ ഒരു ഇസ്രയേല്‍ വനിതാ സൈനിക ടാങ്ക് യൂണിറ്റ് തന്നെയുണ്ടായിരുന്നു. ഇവര്‍ നിരവധി ഹമാസ് ഭീകരരെ വെടിവെച്ചു കൊന്നു. അന്നത്തെ ഹമാസ് ആക്രമണത്തില്‍ ആകെ 47 വനിതാ സൈനികര്‍ ഹമാസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇതില്‍ സഹോദരിമാരായ രണ്ട് ഇസ്രയേല്‍ വനിതാ സൈനികര്‍ ഉള്‍പ്പെടുന്നു.. റോണി ഇഷേല്‍, നോവ മാര്‍സിയാനോ എന്നീ വനിത ഇസ്രയേലി സൈനികരാണ് ഹമാസ് ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സഹോദരിമാര്‍. മറ്റ് അഞ്ച് വനിതാ സൈനികര്‍ ഗാസയിലും ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അങ്ങിനെ ആകെ 52 വനിതാ സൈനികര്‍.

ഹമാസ് തട്ടിക്കൊണ്ടു പോയവരില്‍ വനിതാ സൈനികരും ഉണ്ട്. അതില്‍ ചിലരെ ഹമാസ് ഭീകരര്‍ തടങ്കലില്‍ വെച്ച് കൊന്നുകളഞ്ഞിട്ടുണ്ട്. ഇസ്രയേലി സൈനികരെക്കുറിച്ചുള്ള വെബ്സൈറ്റില്‍ വനിതകള്‍ക്ക് പ്രത്യേകം പേജുണ്ട്. അതില്‍ അവരുടെ ഡ്യൂട്ടിക്കിടയിലെ വെല്ലുവിളികളുടെ കഥകള്‍ വിവരിക്കുന്നുണ്ട്. 1962 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തില്‍ 545 വനിതാസൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇസ്രയേല്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു.

ഇവിടെ പൂര്‍ണ്ണ ആരോഗ്യവതികളായ പെണ്‍കുട്ടികള്‍ക്ക് സൈനികപരിശീലനം നിര്‍ബന്ധമാണ്. 2000 മുതല്‍ ഇസ്രയേല്‍ പ്രതിരോധ സേനയില്‍ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും തുല്ല്യ അവകാശമാണ് നല്‍കുന്നത്. ഇസ്രയേലില്‍ വനിതാ സൈനികര്‍ ഉയര്‍ന്ന പദവികള്‍ വരെ അലങ്കരിച്ചിട്ടുണ്ട്. 2011ല്‍ മേജര്‍ ജനറല്‍ പദവിയിലേക്ക് ഉയര്‍ന്ന ഒമ ബാര്‍ബിവേയി ഇതിന് ഉദാഹരണമാണ്. വനിതകള്‍ക്ക് സൈനികപരിശീലനം നല്‍കുമ്പോള്‍ പ്രചോദനം നല്‍കാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രയേലി വനിത സൈനികരുടെ കഥകള്‍ പങ്കുവെയ്‌ക്കപ്പെടാറുണ്ട്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക