ഗാസ: ഗാസയില്‍ ഒരു ആശുപത്രിയ്‌ക്ക് താഴെ പണിത ബലപ്പെടുത്തിയ തുരങ്കത്തിനുള്ളിലാണ് ഹമാസ് ഭീകരനേതാവ് മുഹമ്മദ് സിന്‍വാര്‍ താമസിച്ചിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇസ്രയേല്‍. വെറും 30 സെക്കന്‍റുകള്‍ക്കുള്ളില്‍ 50 ബോംബുകള്‍ ഇട്ടാണ് ഇസ്രയേല്‍ മുഹമ്മദ് സിന്‍വാര്‍ എന്ന ഭീകരനെ തീര്‍ത്തത്.
ഈ തുരങ്കത്തിനുള്ളിലാണ് ഹമാസിന്റെ കണ്‍ട്രോള്‍ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ഇസ്രയേല്‍ പറയുന്നു. ഹമാസ് കാര്യങ്ങള്‍ ആസൂത്രണം ചെയ്ത മുഹമ്മദ് ഷബാനയെയും മുഹമ്മദ് സിന്‍വാറിനൊപ്പം വധിച്ചതായി ഇസ്രയേല്‍ വെളിപ്പെടുത്തി. ഹമാസിന്റെ ഗാസയിലെ ഉയര്‍ന്ന നേതാവായ യാഹ്യ സിന്‍വറിന്റെ സഹോദരനായ മുഹമ്മദ് സിന്‍വാറാണ് ഹമാസിന്റെ സൈനിക കരുനീക്കങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്. ജ്യേഷ്ഠന്‍ യാഹ്യ സിന്‍വാറിനെ 2024 ഒക്ടോബറില്‍ തന്നെ ഇസ്രയേല്‍ വധിച്ചിരുന്നു. ഏറ്റവും വലിയ വിജയമാണ് മുഹമ്മദ് സിന്‍വാറിനെ വധിക്കുക വഴി ഇസ്രയേല്‍ നേടിയതെന്ന് ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെടുന്നു. ആശുപത്രിയ്‌ക്കോ സാധരണക്കാര്‍ക്കോ വലിയ പരിക്കുകള്‍ ഏല്‍പിക്കാതെയായിരുന്നു ഇസ്രയേലിന്റെ ആക്രമണം. എങ്കിലും 16 പേര്‍ ആക്ഷനില്‍ കൊല്ലപ്പെട്ടു.
ആശുപത്രിയ്‌ക്ക് കീഴെ തുരങ്കം നിര്‍മ്മിച്ച് അതിനുള്ളില്‍ ഭീകരരെ പാര്‍പ്പിക്കുന്നത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. ഇസ്രയേല്‍ ആശൂപത്രി ആക്രമിച്ചാല്‍ രോഗികളെ കൊലപ്പെടുത്തി എന്ന് ആക്രോശിച്ച് മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്ക് ചാടിവീഴാം. അപ്പോള്‍ ഇസ്രയേല്‍ പിന്‍മാറും. ഹമാസ് ഭീകരര്‍ക്ക് ആശുപത്രിക്കടിയില്‍ സസുഖം വാഴാം. ആശുപത്രി, സ്കൂളുകള്‍ തുടങ്ങിയ കെട്ടിടങ്ങള്‍ക്ക് താഴെയാണ് ഇപ്പോള്‍ ഹമാസ് ഭീകരന്മാര്‍ക്ക് സുഖവാസത്തിനും ഒളിവില്‍ പാര്‍ക്കാനുമുള്ള തുരങ്കങ്ങള്‍ നിര്‍മ്മിക്കുന്നത്.
മുഹമ്മദ് സിന്‍വാര്‍ ഒളിച്ചുകഴിഞ്ഞിരുന്ന ഗാസയിലെ ഖാന്‍ യൂനസ് ആശുപത്രിയ്‌ക്ക് നേരെ താഴെയായി പണിതുവെച്ച ഹമാസിന്റെ തുരങ്കം കാണിക്കുന്ന വീഡിയോ ഇസ്രയേല്‍ പുറത്തുവിട്ടു. 3ഡിയില്‍ നിര്‍മ്മിച്ച ഈ വീഡിയോയില്‍ എങ്ങിനെയാണ് ഒരു ഭീകരക്യാമ്പിന് മുകളിലായി ഒരു ആശുപത്രി പണിതിരിക്കുന്നതെന്ന കാര്യം കാണിച്ച് തരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: