സ്റ്റാവംഗര്‍:19ാം നൂറ്റാണ്ടില്‍ സാഹസികതയ്‌ക്കും ധീരതയ്‌ക്കും പേര് കേട്ട, പരുക്കന്‍ ആളുകളാണ് കൗബോയുകള്‍. കന്നുകാലികളെ വളര്‍ത്തല്‍ മുതല്‍ എല്ലാതരം ജോലികളും ചെയ്യുന്ന പഠിപ്പില്ലാത്ത, സാഹസികരമാണ് ഇവര്‍. കൊല്ലിനും കൊലയ്‌ക്കും ഭയമില്ലാത്തവര്‍. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നയം പിന്തുടരുന്നവര്‍.

ഈ പഴയ കാല കൗബോയ് ജീവിതം അമേരിക്കയുടെയും യൂറോപ്പിന്റെയും സാഹസികതയുടെ പര്യായമായിരുന്നു. ഈ 19ാം നൂറ്റാണ്ടിലെ കാലഘട്ടം അതുപോലെ പറിച്ചുനട്ടിരിക്കുകയാണ് നോര്‍വ്വെ ചെസ് നടക്കുന്ന സ്റ്റാവംഗറിന് പുറത്തുള്ള അല്‍ഗാഡിനടുത്തുള്ള വെസ്റ്റ് ബയേന്‍ എന്ന ഗ്രാമത്തില്‍. ഇവിടെ എപ്പോഴും ടൂറിസ്റ്റുകള്‍ നിറയുന്ന സ്ഥലമാണ്. കുതിരപ്പുറത്ത് കൗബോയ് തൊപ്പിയും റോപ്പര്‍ ബൂട്ടുകളും ജീന്‍സും ധരിച്ചുള്ള കൗബോയ് ജീവിതം ആസ്വദിക്കാന്‍ ഇവിടെ ടൂറിസ്റ്റുകള്‍ എത്തുന്നു.

പക്ഷെ കഴിഞ്ഞ ദിവസം നോര്‍വ്വെ ചെസ്സില്‍ അവധിദിനമായിരുന്ന ശനിയാഴ്ച ലോകത്തിലെ ഒന്നാം നമ്പര്‍കാരായ ചെസ് താരങ്ങള്‍ ഒന്നടങ്കം ഇവിടേക്ക് എത്തി. അതില്‍ ഇന്ത്യയുടെ ഗുകേഷും അര്‍ജുന്‍ എരിഗെയ്സിയും കൊനേരു ഹംപിയും വൈശാലിയും ഉണ്ടായിരുന്നു. ഒപ്പം മാഗ്നസ് കാള്‍സന്‍, അമേരിക്കയുടെ ഹികാരു നകാമുറ, ഫാബിയാനോ കരുവാന, ചൈനയുടെ വെയ് യി, ഇറാന്റെ സാറ കാദം, ലെയ് ടിംഗ് ജി എന്നിവരും എത്തി. എല്ലാവരും കൗബോയ് തൊപ്പിയും റോപ്പര്‍ ബൂട്ടുകളും ജീന്‍സും ധരിച്ചപ്പോള്‍ ഒരു കൗബോയ് ഗ്രാമം തന്നെ ഉണര്‍ന്നെണീക്കുകയായിരുന്നു. പഴയ ഇരട്ടക്കുഴല്‍ തോക്കുകളും പലരും പരീക്ഷിച്ചുനോക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: