തിരുവനന്തപുരം: പിണറായി വിജയനെന്ന മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന് വരുന്ന ജനരോഷത്തെ തടയാനുള്ള കവചമായാണ് വി.ഡി സതീശന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ കൃഷ്ണദാസ്. പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരിനുമെതിരെ ഏപ്പോഴൊക്കെയാണോ അതിശക്തമായ ജനവികാരം ഉയര്‍ന്ന് വരുന്നത് അപ്പോഴൊക്കെ അതിനെ പ്രതിരോധിക്കുക എന്നതായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇതുവരെ ചെയ്തതെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
ദേശീയ തലത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരേ മുന്നണിയുടെ ഭാഗമായതിനാല്‍ ആയിരിക്കാം സതീശന്‍ പിണറായിയെ പ്രതിരോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനെ ഐഎന്‍ഡി സഖ്യത്തില്‍ നിന്ന് പുറത്താക്കാന്‍ വി.ഡി സതീശന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുമോ.
അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വി.ഡി സതീശന്‍ അവസസാനിപ്പിക്കണമെന്നും പി.കെ കൃഷ്ണദാസ് ആവശ്യപ്പെട്ടു. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഒരു സംസ്ഥാനത്തോടും അവഗണന കാണിച്ചിട്ടില്ല. കേരളം ചിലവഴിച്ചതിനേക്കാള്‍ കൂടുതല്‍ കേന്ദ്രത്തിന്റെ തുകയാണ് ചൂരല്‍മല ദുരന്തത്തില്‍ ചിലവഴിച്ചതെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: