ഹൈദരാബാദ്: യൂട്യൂബര്‍ ബയ്യ സണ്ണി യാദവിന്റെ പാകിസ്ഥാന്‍ യാത്രയെ കുറിച്ച് എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നു. തെലങ്കാനയിലെ സൂര്യപേട്ടില്‍ നിന്നുള്ള യൂട്യൂബര്‍ ആണ് വ്യാഴാഴ്ച അറസ്റ്റിലായ ബയ്യ സണ്ണി യാദവ്
ചെന്നൈ വിമാനത്താവളത്തില്‍ വച്ചാണ് യാദവ് അറസ്റ്റിലായത്. രണ്ട് മാസം മുമ്പ് ബയ്യ സണ്ണി യാദവ്പാകിസ്ഥാനിലേക്ക് മോട്ടോര്‍ സൈക്കിള്‍ യാത്ര നടത്തിയിരുന്നു. അത് അദ്ദേഹത്തിന്റെ ചാനലില്‍ ഉണ്ട്.
ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ സന്ദര്‍ശന വേളയില്‍ യൂട്യൂബര്‍ സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ ഇന്ത്യയെ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ എന്തെങ്കിലും പങ്കുവെച്ചിട്ടുണ്ടോ എന്ന് എന്‍ഐഎ അന്വേഷിക്കുന്നുണ്ട്. ഓപ്പറേഷന്‍ സിന്ദൂരിനു ശേഷം ചാരപ്രവര്‍ത്തനങ്ങള്‍ക്കെതിരായ ഏജന്‍സിയുടെ നടപടിയുടെ ഭാഗമാണ് അന്വേഷണം.
ബയ്യ സണ്ണി യാദവിന്റെ യാത്രയുടെ സ്വഭാവവും ഉദ്ദേശവും പരിശോധിക്കുന്നതിനായി ഫോറന്‍സിക് വിശകലനത്തിനായി യൂട്യൂബറിന്റെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
പാകിസ്ഥാന്‍ യാത്രയ്‌ക്ക് മുമ്പ്, യാദവ് തന്റെ യൂട്യൂബ് ചാനലില്‍ നിയമവിരുദ്ധ വാതുവെപ്പ് ആപ്ലിക്കേഷനുകള്‍ പ്രചരിപ്പിച്ചതിന് ഒരു കേസില്‍ ഉള്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഇയാള്‍ക്കെതിരെ ഒന്നിലധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: