റായ്പൂര്‍ (ഛത്തീസ്ഗഡ്): അറുപത് ലക്ഷത്തിലധികം അംഗങ്ങളുമായി ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഘടനയായി എബിവിപി. റായ്പൂരില്‍ നടന്ന ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിലാണ് അംഗസംഖ്യ സംബന്ധിച്ച പുതിയ കണക്കുകള്‍ പുറത്തുവന്നത്. സംഘടനാ വളര്‍ച്ചയെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചകള്‍ക്കും യോഗം വേദിയായി. വൈവിധ്യമാര്‍ന്ന സംരംഭങ്ങളിലൂടെ എബിവിപിയുടെ കാഴ്ചപ്പാട് ഓരോ വിദ്യാര്‍ത്ഥിയിലേക്കും എത്തിച്ചേരുമെന്നും യോഗം വിലയിരുത്തി.
എബിവിപി എന്നത് സംഘടന എന്നതിലപ്പുറം ഒരു ആശയമാണ്, സംസ്‌കാരസമ്പന്നരും ചിന്താശേഷിയുള്ളവരും കര്‍ത്തവ്യബോധമുള്ളവരുമായ വിദ്യാര്‍ത്ഥികളെ രാഷ്‌ട്രപുനര്‍നിര്‍മാണത്തിനായി സജ്ജമാക്കുന്നതിനുള്ള ശക്തമായ മാധ്യമമാണെന്നും എബിവിപി ദേശീയ പ്രസിഡന്റ് ഡോ. രാജ്ശരണ്‍ ഷാഹി പറഞ്ഞു. ദേശീയ മൂല്യങ്ങളില്‍ അധിഷ്ഠിതമായ വിദ്യാര്‍ത്ഥി അവബോധത്തിന്റെ ഉണര്‍വിന്റെ തെളിവാണ് ഈ വളര്‍ച്ച. എബിവിപി വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കഴിവുകളുടെ വികാസം ലക്ഷ്യംവെക്കുന്ന വിശാലമായ ഒരു സാമൂഹിക-സാംസ്‌കാരിക പ്രസ്ഥാനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
എബിവിപിയുടെ വര്‍ദ്ധിച്ചുവരുന്ന അംഗത്വം വെറും ഒരു കണക്ക് മാത്രമല്ല, അത് സംഘടനയിലുള്ള യുവാക്കളുടെ വിശ്വാസത്തിന്റെയും പ്രതിബദ്ധതയുടെയും സജീവ പങ്കാളിത്ത ത്തിന്റെയും പ്രതിഫലനമാണെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സോളങ്കി പറഞ്ഞു. എല്ലാ വിദ്യാര്‍ത്ഥികളിലേക്കും എത്തിച്ചേരുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. മെഡിവിഷന്‍, ഫാര്‍മവിഷന്‍, അഗ്രിവിഷന്‍, തുടങ്ങി ഓരോ മേഖലയിലും വ്യത്യസ്തമായ പ്ലാറ്റ്ഫോമുകളും പ്രവര്‍ത്തനങ്ങളുമുണ്ട്, ഈ സംഘടനാശക്തി രാജ്യത്തിന്റെ ഭാവിയെ നയിക്കാന്‍ സജ്ജമാക്കിയിരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: