കൊച്ചി: ലോകത്തെ ഏറ്റവും വലിയ വാക്സിന്‍ നിര്‍മാതാവായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന എച്ച്പിവി-കാന്‍സര്‍ ബോധവല്‍ക്കരണ പരിപാടിയായ കോണ്‍ക്വെര്‍ എച്ച്പിവി ആന്‍ഡ് കാന്‍സറിന് കൊച്ചിയില്‍ തുടക്കം.
ഹ്യൂമന്‍ പാപ്പിലോമ വൈറസിന്റെ (എച്ച്പിവി) പ്രത്യാഘാതങ്ങളെക്കുറിച്ച് വിദഗ്ധ മെഡിക്കല്‍ സ്പെഷ്യലിസ്റ്റുകളുടെ പാനല്‍ ചര്‍ച്ച ചെയ്തു. ഗൈനക്കോളജിക്കല്‍ ഓങ്കോളജി കമ്മിറ്റി കോഓര്‍ഡിനേറ്ററും കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റുമായ ഡോ. ജീന ബാബുരാജ്, വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗൈനക്-ഓങ്കോളജി ആന്‍ഡ് ബ്രെസ്റ്റ് സയന്‍സസ് ഡയറക്ടര്‍ ഡോ. കെ. ചിത്രതാര, എഎസ് സിഒ എംസിഎസ്എച്ച് മൂവാറ്റുപുഴ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ആഗ്നസ് മാത്യു, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ അഡീ. പ്രൊഫസറും എച്ച്ഒഡിയുമായ ഡോ. രമ പി., എറണാകുളം മെഡിക്കല്‍ സെന്ററിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ലിസമ്മ ജോസഫ്, എറണാകുളം എസ്എഎന്‍ ചില്‍ഡ്രന്‍സ് ക്ലിനിക്, ഡോ. എം. നാരായണന്‍, ഡോ. സി. ജയകുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തൊടുപുഴ സ്മിത ഹോസ്പിറ്റലിലെ ലാപ്രോസ്‌കോപ്പിക് ആന്‍ഡ് കോസ്മെറ്റിക് ഗൈനക്കോളജിസ്റ്റായ ഡോ. അനൂപ് കൃഷ്ണന്‍ മോഡറേറ്ററായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: