ന്യൂദല്‍ഹി:ഇന്ത്യയുടെ വിമാനങ്ങളും പാകിസ്ഥാനെതിരായ യുദ്ധത്തില്‍ നഷ്ടമായെന്ന സംയുക്തസേനാമേധാവിയുടെ വാക്കില്‍ കയറിപ്പിടിച്ച് ഇന്ത്യയുടെ നഷ്ടക്കണക്കില്‍ ആവേശം കൊണ്ട് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പക്ഷെ ഖാര്‍ഗെയുടെ വിവാദം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ഉടന്‍ ചെറുത്ത് സംയുക്ത സേനമേധാവി പ്രതികരിച്ചത് ഇങ്ങിനെ:”നഷ്ടങ്ങളില്ലെന്നല്ല, പിഴവ് തിരുത്തി ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു എന്നതാണ് പ്രധാനം.”
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ വഴിതെറ്റിച്ചുവെന്നായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. ഇത് സംബന്ധിച്ച ചില ഗൗരവപ്പെട്ട ചോദ്യങ്ങള്‍ പാര്‍ലമെന്‍റില്‍ ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച റോയിട്ടേഴ്സ് എന്ന വിദേശമാധ്യമത്തോട് പ്രതികരിക്കുമ്പോഴായിരുന്നു സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍ ഇന്ത്യയ്‌ക്കും ഓപ്പറേഷന്‍ സിന്ദൂറില്‍ ചില വിമാനങ്ങള്‍ നഷ്ടമായെന്നും എന്നാല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി അവകാശപ്പെട്ട പോലെ ആറ് വിമാനങ്ങളൊന്നും നഷ്ടമായിട്ടില്ലെന്നും അനില്‍ ചൗഹാന്‍ വിശദീകരിച്ചു.
“പക്ഷെ പിഴവുകള്‍ തിരുത്തി ഇന്ത്യ പാകിസ്ഥാനെ തിരിച്ചടിച്ചു. യുദ്ധതന്ത്രത്തിലെ പിഴവ് തിരിച്ചറിഞ്ഞ് അത് പരിഹരിച്ച ശേഷം പിന്നീട് പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ശക്തമായി ഇന്ത്യ തിരിച്ചടിച്ചു”. – അനില്‍ ചൗഹാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: