തിരുവനന്തപുരം :ഉണ്ണി മുകുന്ദനെതിരെ പെണ്‍വിഷയം വന്നാല്‍ അത് താന്‍ വിശ്വസിക്കില്ലെന്നും ഉണ്ണി മുകുന്ദന്‍ കള്‍ച്ചറുള്ള കുടുംബത്തില്‍ നിന്നും വരുന്നയാളാണെന്നും രാഷ്‌ട്രീയ നിരീക്ഷകന്‍ ഫക്രുദ്ദീന്‍ അലി. ഉണ്ണിക്ക് എടുത്തുചാട്ടമുണ്ട്. ഉണ്ണി ഗുജറാത്തില്‍ വളര്‍ന്ന ശുദ്ധഗതിക്കാരനാണ്. മലയാളികളുടെ കള്ളം ഉണ്ണിക്കറിയില്ല.- ഫക്രുദ്ദീന്‍ പറയുന്നു.
എന്‍എസ്എസിന്റെ പരിപാടികളില്‍ പങ്കെടുക്കുന്നയാളാണ് ഉണ്ണി മുകുനന്ദന്‍. എന്‍എസ് എസ് ഉള്ളതുകൊണ്ടാണ് കേരളം മതേതരമായി നില്‍ക്കുന്നത്. എന്‍എസ്എസ് എന്നാല്‍ ആര്‍എസ്എസാണെന്നാണ് പലരുടെയും അഭിപ്രായം. അതുകൊണ്ടാണ് അവര്‍ ഉണ്ണി മുകന്ദനെ ആര്‍എസ്എസ് ലേബലില്‍ ആക്കിയിരിക്കുകയാണ്.
കൂടെയുള്ള ഈ മാനേജര്‍ കൂടെ നിന്ന് ഉണ്ണിയെ ചതിച്ചെന്ന് തോന്നുന്നു. ഉണ്ണിയുടെ അടുത്ത് എത്തേണ്ട പല ബിഗ് ബജറ്റ് സിനിമകളും ഉണ്ണിയുടെ അടുത്തെത്തിയിട്ടില്ല. എന്തിന് ആര്‍എസ് എസുമായി ബന്ധമുള്ള സിനിമക്കാര്‍ അയച്ച കഥകള്‍ വരെ ഉണ്ണി മുകുന്ദന്‍ വായിച്ചിട്ടില്ല.ഒരു പക്ഷെ ഇതെല്ലാം അറിഞ്ഞതുകൊണ്ടായിരിക്കാം ഉണ്ണിക്ക് ദേഷ്യം വന്നിട്ടുണ്ടാവുക. -ഫക്രുദ്ദീന്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: