മുംബൈ: അദാനി ഗ്രൂപ്പ് എന്നത് എല്‍ഐസിയുടെ വിജയമന്ത്രമാണ്. കാരണം അദാനിയുടെ വിവിധ ഓഹരികളില്‍ കോടികള്‍ നിക്ഷേപിക്കുക വഴി എല്ലാ കാലത്തും എല്‍ഐസി കോടികളാണ് ലാഭമായി വാരിയിട്ടുള്ളത്. അദാനി കമ്പനികളിലെ നിക്ഷേപത്തിന് എല്‍ഐസിക്ക് 2025 മെയ് 31ന്റെ കണക്കനുസരിച്ച് ലാഭം 22,591 കോടി.
അദാനി ഓഹരികളിലെ നിക്ഷേപത്തിന് എല്‍ഐസിക്ക് ലാഭം 22,591 കോടി
കഴിഞ്ഞ ദിവസം ഓഹരി വിപണി പുറത്തുവിട്ട കണക്ക് പ്രകാരം അദാനി ഓഹരികളില്‍ നടത്തിയ എല്‍ഐസി നിക്ഷേപം 51 ശതമാനത്തോളം ഉയര്‍ന്നു. 2024 മെയ് 31ന് എല്‍ഐസിയുടെ നിക്ഷേപം 44,797 കോടി രൂപ ആയിരുന്നെങ്കില്‍ അതിപ്പോള്‍ 66,388 കോടിയായി ഉയര്‍ന്നിട്ടുണ്ട്. അതായത് 22,591 കോടിയുടെ ലാഭം.
എല്‍ഐസിയെ വിമര്‍ശിച്ച് കണ്ടം വഴി ഓടിയ രാഹുല്‍ ഗാന്ധി
പണ്ട് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന അമേരിക്കന്‍ ധനകാര്യ റിസര്‍ച്ച് സ്ഥാപനം അദാനിയ്‌ക്കെതിരെ വ്യാജമായ ആരോപണം ഉയര്‍ത്തിയപ്പോള്‍ അദാനികമ്പനികളുടെ ഓഹരി വില വന്‍തോതില്‍ ഇടിഞ്ഞിരുന്നു. 2023 ജനവരിയിലാണ് അദാനി ഗ്രൂപ്പിനെ കടപുഴക്കാവുന്ന ആരോപണങ്ങളുമായി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അദാനി അവരുടെ ഓഹരിവില പെരുപ്പിച്ച് കാണിക്കുന്നു, അദാനി ഗ്രൂപ്പ് മൗറീഷ്യസിലും മറ്റുമുള്ള കടലാസ് കമ്പനികള്‍ വഴി ഇന്ത്യയിലേക്ക് കള്ളപ്പണം കടത്തിവെളുപ്പിക്കുന്നു, കമ്പനിയുടെ അക്കൗണ്ടുകളില്‍ തിരിമറി നടത്തുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചത്. അന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില 50 ശതമാനത്തിലധികം ഇടിഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഓടിയെത്തിയിരുന്നു. പൊതുജനത്തിന്റെ ഫണ്ട് ശേഖരിക്കുന്ന എല്‍ഐസിയുടെ നിക്ഷേപം മോദിയുടെ ചങ്ങാതിയായ അദാനിയുടെ കമ്പനികളില്‍ നിക്ഷേപിച്ച് നശിപ്പിക്കുകയാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. രാഹുല്‍ഗാന്ധിയും ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് ഉടമ നഥാന്‍ ആന്‍ഡേഴ്സനും തമ്മിലുള്ള ബന്ധമുണ്ടായിരുന്നു എന്ന വാര്‍ത്തകള്‍ ഈയിടെയാണ് പുറത്തുവന്നത്. മാത്രമല്ല, അദാനിയെ തകര്‍ക്കുക എന്നത് അമേരിക്കയിലെ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്റെ പദ്ധതിയുടെ ഭാഗമായിരുന്നു എന്നും തെളിഞ്ഞു. പക്ഷെ അധികകാലം കാത്തിരിക്കേണ്ടി വന്നില്ല. അദാനി ഗ്രൂപ്പിന്റെ ഓഹരിവില പഴയതുപോലെ തിരിച്ചുകയറി. ഇതോടെ എല്‍ഐസി കോടികളുടെ ലാഭം നേടുകയും ചെയ്തു. അന്ന് കണ്ടം വഴി ഓടിയ രാഹുല്‍ ഗാന്ധി പിന്നീട് എല്‍ഐസിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടില്ല. അന്ന് അദാനിയ്‌ക്കെതിരെ കുറ്റം ആരോപിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ട ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന സ്ഥാപനം തന്നെ അടച്ചുപൂട്ടി. അതിന്റെ ഉടമ നഥാന്‍ ആന്‍ഡേഴ്സന്‍ എവിടെയൊ കഴിയുകയാണ്.
5000 കോടി ബോണ്ട് നിക്ഷേപം: എല്‍ഐസിയ്‌ക്കും അദാനിയ്‌ക്കും ലാഭം
അദാനിയുടെ 5000കോടിരൂപയുടെ കടപ്പത്രം വാങ്ങിയതിലും എല്‍ഐസിയ്‌ക്ക് തന്ത്രമുണ്ട്
അദാനി കമ്പനികളില്‍ മുടക്കിയ മറ്റ് നിക്ഷേപം കുറെക്കൂടി സുരക്ഷിതമാക്കാന്‍ ഈ നിക്ഷേപത്തിലൂടെ സാധിക്കും. മാത്രമല്ല, എല്‍ഐസിക്ക് അവരുടെ നിക്ഷേപം സുരക്ഷിതമായി വൈവിധ്യവല്‍ക്കരിക്കാനും ഈ നിക്ഷേപത്തിലൂടെ സാധിക്കും. നിക്ഷേപത്തിന് 7.75 ശതമാനം പലിശനിരക്കാണ് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നതും എല്‍ഐസിക്ക് മുടക്കിയ പണത്തിന് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: