തിരുവനന്തപുരം :വിഴിഞ്ഞത്ത് നിന്ന് മീന്‍പിടിക്കാന്‍ പോയി കടലില്‍ കാണാതായ എട്ട് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി.ഇവരില്‍ നാല് പേരെ തീര സംരക്ഷണ സേന തിരിച്ചെത്തിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയ നാല് പേരെ ഞായറാഴ്ച പുലര്‍ച്ചെ വിഴിഞ്ഞത്ത് എത്തിക്കും.
ശക്തമായ കാറ്റും തിരമാലയുമാണ് മത്സ്യതൊഴിലാളികള്‍ കടലില്‍ കുടുങ്ങാന്‍ കാരണം. കടല്‍ ശാന്തമായപ്പോള്‍ തിരികെ വരാനുള്ള ശ്രമം നടത്തിയെങ്കിലും ഇന്ധനം തീര്‍ന്നതോടെ നടുക്കടലില്‍ കുടുങ്ങി. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ തീര സംരക്ഷണ സേന എത്തിയാണ് ഇവരെ രക്ഷിച്ചത്.
ഫാത്തിമ മാതാ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ കന്യാകുമാരി തീരത്ത് നിന്ന് ശനിയാഴ്ച ഉച്ചയോടെ കണ്ടെത്തി.മറിഞ്ഞ വള്ളത്തിന് മുകളില്‍ പിടിച്ച് കിടന്നവരെ തമിഴ്‌നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് കരയിലെത്തിച്ചത്. ഇന്നലെ അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന സ്റ്റെല്ലസിനെ ഇനി കണ്ടെത്താനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: