തിരുവനന്തപുരം :ഇസ്രയേലിനെ എല്ലാവരും കുറ്റപ്പെടുത്തുന്നതാണ് കേള്‍ക്കുന്നതെന്നും എന്തുകൊണ്ടാണ് ആരും ഹമാസ് ബന്ദികളായി പിടിച്ച ഇസ്രയേലികളെ വിട്ടയയ്‌ക്കാന്‍ പറയാത്തതെന്നും ചോദിച്ച് യുക്തിവാദി രവിചന്ദ്രന്‍.സി. യൂട്യൂബ് ചാനലിലാണ് അദ്ദേഹം ഇക്കാര്യം ചോദിക്കുന്നത്.
അന്താരാഷ്‌ട്ര സംഘടനകള്‍ ഇവിടെ നിസ്സഹായരാണ്. എന്താണ് ചെയ്യേണ്ടത് അത് അവര്‍ക്ക് ചെയ്യാന്‍ കഴിയില്ല. ഇസ്രയേലിന്റെ മുകളില്‍ സമ്മര്‍ദ്ദം ചെലുത്തുക എന്നത് മാത്രമാണ് അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത്. – അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 18 മാസമായി ഇസ്രയേലിനെതിരെയാണ് എല്ലാവരും പ്രതികരിക്കുന്നത്. ഒരാളും എന്തുകൊണ്ട് ഹമാസ് ബന്ദികളാക്കി പിടിച്ച ഇസ്രയേലുകാരെ വിട്ടയയ്‌ക്കാന്‍ പറയുന്നില്ല. ഹമാസിനെ എന്തുകൊണ്ടാണ് ആരും വിമര്‍ശിക്കാത്തത്? അങ്ങിനെയെങ്കില്‍ നിങ്ങള്‍ക്ക് സേഫ് പാസേജ് ഇസ്രയേല്‍ ഒരുക്കിയിട്ടുണ്ട്. ഫ്രാന്‍സായാലും യുകെയായാലും ജര്‍മ്മനിയായാലും അത് മാത്രം പറയുന്നില്ല. ലോകത്ത് ഗാസയില്‍ മാത്രമല്ല യുദ്ധം നടക്കുന്നത്. ലോകത്ത് ഇതുപോലെ 110 സ്ഥലങ്ങളിലെങ്കിലും സംഘട്ടനങ്ങള്‍ നടക്കുന്നുണ്ട്. ഉക്രൈന്‍, എത്യോപ്യ, സുഡാന്‍, യെമന്‍ എന്നിവിടങ്ങളില്‍ ഗാസയിലേതുപോലെ പതിനായിരക്കണക്കിന് പേര്‍ കൊല്ലപ്പെടുന്നു. പക്ഷെ മറ്റ് സ്ഥലങ്ങളിലെകാര്യങ്ങള്‍ ഗാസയുടേത് പോലെ ആരും പറയുന്നില്ല. എന്തുകൊണ്ടാണിത്?- രവിചന്ദ്രന്‍ സി ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: