തിരുവനന്തപുരം:സ്വര്‍ണ മാല മോഷ്ടിച്ച കേസില്‍ കുടുക്കി ദളിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച പേരൂര്‍ക്കട സ്റ്റേഷനിലെ എസ്എച്ച്ഒ ശിവകുമാറിനെ സ്ഥലംമാറ്റി.കോഴിക്കോട്ടേക്കാണ് സ്ഥലം മാറ്റിയത്.
മാവൂര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം. സംഭവത്തില്‍ നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ട് പ്രകാരം എഎസ്ഐ പ്രസന്നനെയും, സ്പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്ഐ എസ് ജി പ്രസാദിനെയും സസ്പെന്‍ഡ് ചെയ്തിരുന്നു.
ഉദ്യോഗസ്ഥന്‍ അമിതാധികാരപ്രയോഗം നടത്തിയെന്നും മോശം വാക്കുകള്‍ ഉപയോഗിച്ചുവെന്നും കണ്ടെത്തിയിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ റിപ്പോര്‍ട്ട് നല്‍കിയത്.ജോലിക്ക് നിന്ന വീട്ടിലെ സ്വര്‍ണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ നല്‍കിയ പരാതിയിലാണ് പൊലീസ് ദളിത് യുവതിയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: