തിരുവനന്തപുരം: സംസ്ഥാനത്ത് കാല വര്‍ഷ കെടുതിയില്‍ വ്യാപക നാശനഷ്ടം.ഇന്ന് ഏഴ് മരണം.
അടുത്ത അഞ്ച് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുളളത്.വെളളിയാഴ്ച എട്ട് ജില്ലകളില്‍ ചുവപ്പ് ജാഗ്രതയാണ്.പല നദികളും കരകവിഞ്ഞു. തീര പ്രദേശത്തുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു.
സംസ്ഥാനത്ത് മഴ ശക്തമായതോടെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, കൊല്ലം , ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ശനിയാഴ്ച അവധി .
വിവിധയിടങ്ങളിലായി ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. എറണാകുളം തിരുമാറാടിയില്‍ മരം വീണ് എണ്‍പതുകാരി മരിച്ചു. കാസര്‍ഗോഡ് പാലാക്കുന്ന് സ്വദേശി ഒഴുക്കില്‍പ്പെട്ട് മരിച്ചു.
പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ യുവാവ് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ് മരിച്ചു. എറണാകുളം വടക്കേക്കരയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കോണ്‍ക്രീറ്റ് കട്ട വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോട്ടയം പാറക്കകടവില്‍ മീന്‍പിടിക്കാന്‍ പോയ വള്ളം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്ത് മീന്‍പിടുത്തത്തിന് പോയി കാണാതായ ആള്‍ക്കായി തിരച്ചില്‍ തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: