ന്യൂദൽഹി : പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയെ പരിഹസിച്ച മുന്‍ പാകിസ്ഥാൻ ക്രിക്കറ്റർ ഷാഹിദ് അഫ്രീദിയ്‌ക്ക് വൻ വരവേൽപ്പ് നൽകി സ്വീകരിച്ച് ദുബായിലെ മലയാളി സംഘടന . മെയ് 25 ന് കൊച്ചിൻ യൂണിവേഴ്സിറ്റി ബിടെക് അലുംനി അസോസിയേഷൻ ദുബായ് ഔദ് മെഹ്ത്തയിലെ പാക്കിസ്ഥാൻ അസോസിയേഷൻ ദുബായ് (PAD) ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓർമചുവടുകൾ 2025 എന്ന പരിപാടിയിലാണ് ഇരുവരും അതിഥികളായി എത്തിയത്.
ഇവരെ ചടങ്ങിന്റെ ഭാരവാഹികൾ വേദിയിലേക്ക് ക്ഷണിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു. സംഘടനയുടെ സാംസ്കാരിക പരിപാടി നിർത്തി വച്ചാണ് ഷാഹിദ് അഫ്രീദിയ്‌ക്ക് സംഘാടകർ ഊഷ്മള സ്വീകരണം നൽകിയത് . തൊട്ടടുത്ത് പാകിസ്ഥാൻ അസോസിയേഷൻ ഓഫ് ദുബായ് നടത്തിയ ചടങ്ങിൽ പങ്കടുക്കാൻ എത്തിയ ഇവരെ സംഘാടകർ ക്ഷണിക്കുകയായിരുന്നു എന്നാണ് വിവരം.
പഹൽഗാം ആക്രമണത്തിന് തൊട്ടുപിന്നാലെ ‘ ഒരു പടക്കം പൊട്ടിയാല്‍ പോലും ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുന്നുവെന്ന്’ അഫ്രീദി കളിയാക്കിയിരുന്നു. പാകിസ്ഥാനുമേല്‍ കുറ്റം ആരോപിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെയും ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ മാധ്യമങ്ങളെയും അഫ്രീദി കുറ്റപ്പെടുത്തി.
പഹൽഗാo ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യ തന്നെയാണെന്നായിരുന്നു ഷാഹിദ് അഫ്രീദി ആരോപിച്ചത്. മാത്രമല്ല പാകിസ്ഥാനിൽ വിക്ടറി റാലിയും അഫ്രീദി നടത്തിയിരുന്നു.അങ്ങനെയുള്ള വ്യക്തിയ്‌ക്ക് സ്വീകരണം നൽകാൻ നാണമില്ലേയെന്നാണ് മറ്റ് സംസ്ഥാനക്കാരുടെ ചോദ്യം.
ഇന്ത്യൻ സൈന്യത്തിനെതിരെ വിഷം ചീറ്റിയ ഷാഹിദ് അഫ്രീദിയുടെ യൂട്യൂബ് ചാനൽ പോലും ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടും ദുബായിലെ കേരള സമൂഹം അഫ്രീദിക്ക് ഊഷ്മളമായ സ്വീകരണം നൽകിയത് വൻ വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: