കോഴിക്കോട് : മഴ കനത്ത സാഹചര്യത്തില്‍ സ്‌കൂള്‍തുറപ്പ് ഒരാഴ്‌ച്ച കൂടി നീട്ടണമെന്ന് കേരള പ്രൈവറ്റ് അണ്‍ എയ്ഡഡ് സ്‌കൂള്‍സ് മാനേജ്‌മെന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്താകെ അപകടകരമായ സാഹചര്യമാണ് നിലവിലുള്ളത്. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണികളും മറ്റു പ്രവൃത്തികളും മഴ കാരണം ഒരാഴ്ചയായി മുടങ്ങി കിടക്കുകയാണ്. ഈ സാഹചര്യം വിദ്യാഭ്യാസ വകുപ്പ് മുഖവിലയ്‌ക്ക് എടുക്കണം. കനത്ത മഴ പെയ്യുന്നതിനാല്‍ കഴിഞ്ഞ നാലുദിവസമായി പല ജില്ലകളിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയാണ്
സര്‍ക്കാരിന്റെ അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ച നൂറുകണക്കിന് വിദ്യാലയങ്ങള്‍ കേരളത്തിലുണ്ട്. സര്‍ക്കാര്‍ പോളിസിയുടെ പേരുപറഞ്ഞ് അംഗീകാരം നല്‍കാതെ വിദ്യാഭ്യാസ വകുപ്പ് ഉരുണ്ടുകളിക്കുകയാണെന്ന് അസോസിയേഷന്‍ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ യോഗ്യതയും ഫീസും സിലബസുമെല്ലാം നിശ്ചയിക്കുന്നത് സ്‌കൂളുകളാണെന്ന മന്ത്രിയുടെ കണ്ടെത്തല്‍ വസ്തുതാപരമല്ല. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: