തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം ആറായി .എട്ട് ജില്ലകളില്‍ വെളളിയാഴ്ച ചുവപ്പ് ജാഗ്രതയാണ്. അതിതീവ്ര മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മഴക്കെടുതി നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് റവന്യൂമന്ത്രി കെ രാജന്‍ ഫറഞ്ഞു. അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ ആലപ്പുഴ ജില്ലയില്‍ ഓറഞ്ച് ജാഗ്രതയും മറ്റ് ജില്ലകളില്‍ മഞ്ഞ ജാഗ്രതയുമാണ്.
വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി ആന്റണി മരിച്ചു.എറണാകുളം തിരുമാറാടിയില്‍ മരം വീണ് അന്നക്കുട്ടി ചാക്കോ(80) മരിച്ചു.എറണാകുളം വടക്കേക്കരയില്‍ കഴിഞ്ഞ ദിവസം കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആര്യ ശ്യാംമോന്‍ എന്ന യുവതി മരിച്ചു. കോട്ടയം പാറക്കകടവില്‍ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. വിഴിഞ്ഞത്ത് കടലില്‍ ഒരാളെ കാണാതായി.
കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് കാസര്‍ഗോഡ് ജില്ലയിലാണ്. പല നദികളും കരകവിഞ്ഞതോടെ തീരവാസികളെ മാറ്റിപ്പാര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: