മലപ്പുറം: ജില്ലയില്‍ നിപ പോസിറ്റീവായി ചികിത്സയില്‍ കഴിയുന്ന വ്യക്തിയുടെ സമ്പര്‍ക്കത്തില്‍പ്പെട്ട മുഴുവന്‍ പേരുടെയും ക്വാറന്റൈന്‍ കാലാവധി അവസാനിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ആകെ 166 പേരാണ് സമ്പര്‍ക്കത്തിലുണ്ടായിരുന്നത്. ഇവരില്‍ 65 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 101 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമായിരുന്നു. സാമ്പിള്‍ പരിശോധന നടത്തിയ 114 പേരുടെ ഫലമാണ് നെഗറ്റീവായത്. പോസിറ്റീവായ വളാഞ്ചേരി സ്വദേശിനി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
മുന്‍കരുതലിന്റെ ഭാഗമായി രോഗലക്ഷണങ്ങളുള്ള 28 പേരായിരുന്നു ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നത്. പനി സര്‍വ്വേ നടത്തുന്നതിന്റെ ഭാഗമായി 4749 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: