ന്യൂദല്‍ഹി :കേരളത്തിലെ ദേശീയപാത തകര്‍ച്ചയില്‍ കൂടുതല്‍ നടപടികളെടുത്ത് കേന്ദ്രഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എന്‍എച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിടുകയും പ്രൊജക്ട് ഡയറക്ടറെ സസ്‌പെന്റും ചെയ്തു.
റോഡ് സുരക്ഷാ അവലോകനത്തിനായി വിദഗ്‌ദ്ധ സമിതി രൂപീകരിച്ചു. വിരമിച്ച ഐഐടി-ദല്‍ഹി പ്രൊഫസര്‍ ജി.വി. റാവുവിന്റെ മേല്‍നോട്ടത്തിലുള്ള സമിതിയില്‍ ഡോ. അനില്‍ ദീക്ഷിത്,ഡോ ജിമ്മി തോമസ്,ഡോ. കെ മോഹന്‍ കൃഷ്ണ എന്നിവര്‍ അംഗങ്ങളാണ്.
റോഡ് നിര്‍മ്മാണത്തിന് കരാറെടുത്ത സുരക്ഷാ കണ്‍സള്‍ട്ടന്റ്, ഡിസൈന്‍ കണ്‍സള്‍ട്ടന്റ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.കൂരിയാട് അടക്കം കരാറുകാരന്‍ സ്വന്തം ചിലവില്‍ വെള്ളം പോകാനുള്ള സംവിധാനം നിര്‍മ്മിക്കണമെന്നും മന്ത്രി നിതിന്‍ ഗഡ്കരി നിര്‍ദ്ദേശിച്ചു.മണ്ണിട്ട് ഉയര്‍ത്തിയ പാതയ്‌ക്ക് റോഡിന്റെ ഭാരം താങ്ങാനുള്ള അടിത്തറ ഇല്ലാതിരുന്നതാണ് റോഡ് തകര്‍ച്ചക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: