ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ അനുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും തെളിവുകളുടെ പിന്തുണയില്ലെന്നും ചൂണ്ടിക്കാട്ടി സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മുന്‍ ചെയര്‍പേഴ്സണ്‍ മാധവി പുരി ബുച്ചിനും ഭര്‍ത്താവ് ധവല്‍ ബുച്ചിനും എതിരായ പരാതികള്‍ ലോക്പാല്‍ തള്ളി. ലോക്പാല്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ആറ് അംഗ ബെഞ്ച് മാധവിക്കെതിരെ അന്വേഷണം ആവശ്യമില്ലെന്നും വിധിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റ് അംഗം മഹുവ മൊയ്ത്ര അടക്കമുളളവര്‍ സമര്‍പ്പിച്ച പരാതികളാണ് ലോക്പാല്‍ തളളിയത്.
അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളുമായി ബന്ധപ്പെട്ട വിദേശ ഫണ്ടുകളില്‍ മാധവി പുരി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിച്ചതിനെ തുടര്‍ന്നാണ് പരാതികള്‍ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: