കൊച്ചി: തുടര്‍ച്ചയായി മൂന്നുതവണയില്‍ കൂടുതല്‍ വായ്പാ സഹകരണ സംഘങ്ങളുടെ ഭരണസമിതിയില്‍ അംഗമാകുന്നതു വിലക്കിയ സഹകരണ നിയമത്തിലെ ഭേദഗതി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് കെ വി വിജയകുമാര്‍, ജസ്റ്റിസ് അമിത് റാവല്‍ എന്നിവരുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവായത്.
ഒരാള്‍ തുടര്‍ച്ചയായി ഭരണസമിതിയില്‍ തുടരുന്നത് ക്രമക്കേടുകള്‍ക്ക് കാരണമാകുമെന്ന സര്‍ക്കാര്‍ വാദത്തെ കോടതി പിന്തുണച്ചു. അടുത്തിടെ വലിയ ക്രമക്കേടുകള്‍ കണ്ടെത്തിയ പല സഹകരണ സംഘങ്ങളിലും ഭരണസമിതി അംഗങ്ങള്‍ കാലങ്ങളായി തുടരുന്നുണ്ടായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
സഹകരണ നിയമത്തിലെ 57 വകുപ്പുകളാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത് . സഹകരണ സംഘങ്ങളുടെ ഭരണസമിതിയിലേക്ക് മത്സരിക്കാനുള്ള അവകാശം സഹകരണ നിയമം പ്രകാരം ആയതിനാല്‍ നിയമ ഭേദഗതിയിലൂടെ നിയന്ത്രണം കൊണ്ടുവരാന്‍ നിയമസഭയ്‌ക്ക് അധികാരമുണ്ടെന്ന് ഡിവിഷന്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: