കൊച്ചി: വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണത്തിനു കാരണക്കാരായ 19 വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം വിലക്കിയ കേരള വെറ്ററിനറി സര്‍വകലാശാലയുടെ നടപടി ഹൈക്കോടതി ശരിവെച്ചു. പ്രതികള്‍ക്ക് മറ്റ് കാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്ത് സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മൂന്ന് വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കാമ്പസിലും പ്രവേശനം നേടാനാവില്ല.
2024 ഫെബ്രുവരി 18 നാണ് ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്ന് സിദ്ധാര്‍ത്ഥന്‍ മരിച്ചത്. സമാനതകളില്ലാത്ത ക്രൂരതയാണ് സിദ്ധാര്‍ത്ഥനു നേരെ നടന്നതെന്ന് പിന്നീട് വ്യക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: