ന്യൂദൽഹി ; ഇന്ത്യയുടെ അന്തസ്സിനും പരമാധികാരത്തിനും നേരെ ആക്രമണം നടത്തിയവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ തിരിച്ചടി നൽകിയതായി കോൺഗ്രസ് എംപി ശശി തരൂർ . രാജ്യത്തെ സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം നീക്കം ചെയ്ത തീവ്രവാദത്തിനെതിരായ അനിവാര്യമായ പ്രതികരണമായിരുന്നു ഓപ്പറേഷൻ സിന്ദൂരെന്നും ശശി തരൂർ പറഞ്ഞു. ദേശീയ അസംബ്ലി പ്രസിഡന്റ് ഡാന കാസ്റ്റനേഡ ഉൾപ്പെടെയുള്ള പനാമയിലെ നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് തരൂർ ഈ പരാമർശങ്ങൾ നടത്തിയത്.
‘നിങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് പറയൂ’ എന്ന് പറഞ്ഞുകൊണ്ട് തീവ്രവാദികൾ ഞങ്ങളെ വെല്ലുവിളിച്ചു. ഭീകരതയ്‌ക്കുള്ള ഇന്ത്യയുടെ മറുപടി എന്താണെന്ന് ഇപ്പോൾ വ്യക്തമാണ് . രാഷ്‌ട്രീയ വ്യത്യാസങ്ങൾക്കതീതമായി ഇന്ത്യൻ നേതാക്കൾ ദേശീയ താൽപ്പര്യത്തിനായി ഒരുമിച്ച് നിൽക്കുന്നു . ഏപ്രിൽ 22 ന് പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവർക്കെതിരെ പാകിസ്ഥാൻ നടപടിയെടുക്കുന്നതുവരെ ക്ഷമയോടെ കാത്തിരുന്നതിന് ശേഷമാണ് മെയ് 7 ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. ഞങ്ങൾ യുദ്ധം ആഗ്രഹിച്ചില്ല, പക്ഷേ ഒരു ഭീകരപ്രവർത്തനത്തിന് ഉത്തരം നൽകാതിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല .
ഭീകരരെ തിരിച്ചറിയുന്നതിലും വിചാരണ ചെയ്യുന്നതിലും ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണയ്‌ക്കണം . വേദനയും പരിക്കുകളും നഷ്ടവും ഇന്ത്യയ്‌ക്ക് നിശബ്ദമായി സഹിക്കാൻ കഴിയില്ല. 1989 ലെ കശ്മീർ ആക്രമണത്തിനുശേഷം, നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള നിരവധി ഭീകരാക്രമണങ്ങൾ ഞങ്ങളുടെ രാജ്യം സഹിച്ചു. എന്നാൽ ഇപ്പോൾ കുറ്റവാളികൾ മനസ്സിലാക്കുന്നു, അവർ വില നൽകേണ്ടിവരുമെന്ന് .
2015 ലെ ഉറി ആക്രമണത്തിനിടെയാണ് ഇന്ത്യ ആദ്യമായി നിയന്ത്രണ രേഖ (എൽഒസി) കടന്നത് . കാർഗിൽ യുദ്ധസമയത്ത് പോലും നമ്മൾ അത് കടന്നില്ല. ഉറിയിൽ നമ്മൾ അത് മറികടന്നു. ഇത്തവണ നമ്മൾ കൂടുതൽ മുന്നോട്ട് പോയി, എൽഒസി മാത്രമല്ല, അന്താരാഷ്‌ട്ര അതിർത്തിയും കടന്നിരിക്കുന്നു. ബാലകോട്ടിലെ ഉൾപ്പെടെ ഒമ്പത് ഭീകര, പരിശീലന ക്യാമ്പുകൾക്കെതിരായ ആക്രമണങ്ങൾ നടത്തി ‘ എന്നും തരൂർ പറഞ്ഞു.
















