Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നോര്‍വ്വെ ചെസ്സില്‍ മാഗ്നസ് കാള്‍സന്‍ ഗുകേഷിനെ തോല്‍പിച്ചു;താന്‍ അജയ്യനാണെന്ന് ഒരിയ്‌ക്കല്‍ കൂടി തെളിയിച്ച് കാള്‍സന്‍ 

ഈ നൂറ്റാണ്ടിലെ ചെസ് പോര് എന്ന് ചെസ് ലോകം വിശേഷിപ്പിച്ച ലോകചെസ് ചാമ്പ്യനും ചെസിലെ വിശ്വപ്രതിഭയും തമ്മിലുള്ള പോരില്‍ മാഗ്നസ് കാള്‍സന് വിജയം. ലോകചെസ് ചാമ്പ്യനായ ഗുകേഷ് 55നീക്കത്തില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. സ്റ്റാവന്‍ഗറില്‍ നടക്കുന്ന നോര്‍വെ ക്ലാസിക് ചെസിലെ ആദ്യമത്സരമായിരുന്നു മാഗ്നസ് കാള്‍സന്‍- ഗുകേഷ് പോരാട്ടം. മത്സരം നാല് മണിക്കൂര്‍ നീണ്ടു.

ഗിരീഷ്‌കുമാര്‍ പി ബി by ഗിരീഷ്‌കുമാര്‍ പി ബി
May 27, 2025, 09:22 pm IST
in Sports
മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

മാഗ്നസ് കാള്‍സന്‍ (ഇടത്ത്) ഗുകേഷ് (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ഓസ് ലോ: ഈ നൂറ്റാണ്ടിലെ ചെസ് പോര് എന്ന് ചെസ് ലോകം വിശേഷിപ്പിച്ച ലോകചെസ് ചാമ്പ്യനും ചെസിലെ വിശ്വപ്രതിഭയും തമ്മിലുള്ള പോരില്‍ മാഗ്നസ് കാള്‍സന് വിജയം. ലോകചെസ് ചാമ്പ്യനായ ഗുകേഷ് 55നീക്കത്തില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.

സ്റ്റാവന്‍ഗറില്‍ നടക്കുന്ന നോര്‍വെ ക്ലാസിക് ചെസിലെ ആദ്യമത്സരമായിരുന്നു മാഗ്നസ് കാള്‍സന്‍- ഗുകേഷ് പോരാട്ടം. മത്സരം നാല് മണിക്കൂര്‍ നീണ്ടു.

ലോകചാമ്പ്യന്‍ പട്ടം നേടാന്‍ ഗുകേഷ് പോരെന്ന മാഗ്നസ് കാള്‍സന്റെ വിമര്‍ശനത്തിന് ഗുകേഷ് ഒരു വിജയത്തിലൂടെ മധുരപ്രതികാരം നല്‍കുമെന്ന് ഇന്ത്യയിലെ ചെസ് പ്രേമികള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു. പക്ഷെ വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച മാഗ്നസ് കാള്‍സന്‍ വിജയം നേടി. ജോബാവ ലണ്ടന്‍ ഓപ്പണിങ്ങ് എന്ന ശൈലിയിലായിരുന്നു മാഗ്നസ് കാള്‍സന്‍ കളിച്ചത്. തുടക്കം മുതലേ കാള്‍സന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഗുകേഷ് പ്രതിരോധിച്ചു. പക്ഷെ കളി ഏതാണ് മധ്യഘട്ടത്തിലേക്ക് പ്രവേശിച്ചപ്പോള്‍ തന്നെ കാള്‍സന്‍ മുന്‍തൂക്കം നേടി. തുടക്കത്തില്‍ മുന്നില്‍ നിന്ന കാള്‍സനെ 11ാം നീക്കത്തില്‍ ഗുകേഷ് ഞെട്ടിച്ചിരുന്നു. പക്ഷെ പൊതുവെ കാലാളുകളുടെ ഘടന ദുര്‍ബലമായതാണ് ഗുകേഷിന്റെ പരാജയത്തിന് കാരണമായതെന്ന് 34കാരനായ കാള്‍സന്‍ പറഞ്ഞു.

2024 ഡിസംബറില്‍ ചൈനയുടെ ഡിങ്ങ് ലിറനെ മലര്‍ത്തിയടിച്ചാണ് ഗുകേഷ് ലോകചെസ് കിരീടം നേടിയത്. മാത്രമല്ല, ലോകചെസ് കിരീടം നേടാനുള്ള പ്രാപ്തിയില്ലെന്ന കാള്‍സന്റെ വിമര്‍ശനങ്ങളെ ഗുകേഷ് തള്ളിയിരുന്നു. ഇതോടെ ഇവര്‍ തമ്മിലുള്ള ഒരു പോരാട്ടത്തിന് ലോകം കാത്തിരിക്കുകയായിരുന്നു. പക്ഷെ മാഗ്നസ് കാള്‍സന്‍ പുതിയ ചെസ് രൂപമായ ഫ്രീസ്റ്റൈല്‍ ചെസിലേക്ക് കൂടുമാറുകയും ഗുകേഷ് ക്ലാസിക് ചെസ്സില്‍ തന്നെ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെ ഇവര്‍ തമ്മിലുള്ള ഒരു പോരിന് സാധ്യതയില്ലായിരുന്നു.പൊതുവെ കരുനീക്കത്തിന് കൂടുതല്‍ സമയം അനുവദിക്കുന്ന ചെസ് രൂപമാണ് ക്ലാസിക് ചെസ്. ക്രിക്കറ്റില്‍ ടെസ്റ്റ് ക്രിക്കറ്റ് പോലെയാണിത്.

എന്നാല്‍ നോര്‍വ്വെ ചെസ് ഇതിന് വേദിയാകുകയായിരുന്നു. ഗുകേഷുമായി ഏറ്റുമുട്ടാന്‍ വേണ്ടി മാത്രമാണ് മാഗ്നസ് കാള്‍സന്‍ ക്ലാസിക് ചെസ് ടൂര്‍ണ്ണമെന്‍റായ നോര്‍വ്വെ ചെസ്സില്‍ മത്സരിക്കാനെത്തിയത്.

2013ല്‍ ആദ്യമായി ലോകചാമ്പ്യനാവുമ്പോള്‍ മാഗ്നസ് കാള്‍സന്റെ പ്രായം 22 ആയിരുന്നു. പിന്നീട് അഞ്ച് തവണ ലോകചെസ് കീരിടം ചൂടിയിട്ടുണ്ട് മാഗ്നസ് കാള്‍സന്‍. എന്നാല്‍ തനിക്ക് പോന്ന എതിരാളികളില്ലെന്ന് പറഞ്ഞ് ലോക ചെസ് കിരീടത്തിന് മത്സരിക്കേണ്ടെന്ന് തീരുമാനിച്ച് മാഗ്നസ് കാള്‍സന്‍ തന്റെ കിരീടം കാത്ത് സൂക്ഷിക്കാന്‍ താല്‍പര്യമില്ലെന്ന് അറിഞ്ഞ് ഒഴിയുകയായിരുന്നു. അതിന് ശേഷം 2023ല്‍ ചൈനയുടെ ഡിങ്ങ് ലിറനാണ് ലോകചെസ് ചാമ്പ്യന്‍ ആയത്. 2024ല്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ കിരീടം നേടിയ ഗുകേഷ് ലോക ചാമ്പ്യന്‍ ഡിങ്ങ് ലിറനെ വെല്ലുവിളിക്കുകയായിരുന്നു. ആ മത്സരത്തില്‍ ജയിച്ചാണ് ഗുകേഷ് ലോകചാമ്പ്യന്‍ പട്ടം നേടിയത്.

ലോകചെസ് ചാമ്പ്യന്‍ ഗുകേഷ് ആണെങ്കിലും ഇപ്പോഴും മികച്ച ലോക ചെസ് വേദിയില്‍ കിരീടം വെയ്‌ക്കാത്ത രാജാവ് മാഗ്നസ് കാള്‍സന്‍ തന്നെ. ലോകറേറ്റിംഗില്‍ കഴിഞ്ഞ ഒരു ദശകമായി മുന്നിട്ട് നില്‍ക്കുകയാണ് മാഗ്നസ് കാള്‍സന്‍. 2831 ആണ് ഇദ്ദേഹത്തിന്റെ ഫിഡെ ഇഎല്‍ഒ റേറ്റിംഗ്. ലോകറാങ്കിങ്ങിലും കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത് മാഗ്നസ് കാള്‍സന്‍ തന്നെയാണ്. അതെ സമയം ഗുകേഷാകട്ടെ, 18ാം ലോകചെസ് കിരീടം 18ാം വയസ്സില്‍ നേടുക വഴി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യന്‍ എന്ന നേട്ടം സ്വന്തമാക്കിയ കളിക്കാരനാണ്.ഗുകേഷിന്റെ ഫിഡെ ഇഎല്‍ഒ റേറ്റിംഗ് 2787 ആണ്. ഇപ്പോള്‍ ഫിഡെയുടെ ലോകറാങ്കിംഗില്‍ മൂന്നാം സ്ഥാനക്കാരനാണ് ഗുകേഷ്.

എന്തായാലും ആദ്യ റൗണ്ടില്‍ ജയിച്ച മാഗ്നസ് കാള്‍സന് മൂന്ന് പോയിന്‍റായി. മറ്റൊരു കളിയില്‍ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ തോല്‍പിച്ച് ലോക രണ്ടാം നമ്പര്‍ താരം ഹികാരു നകാമുറയും മൂന്ന് പോയിന്‍റ് നേടി. ലോക നാലാം റാങ്ക് താരമായ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി ചൈനയുടെ വെയ് യിയുമായുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. ഇതേ തുടര്‍ന്നുള്ള ആമഗെഡോണ്‍ സ്പീഡ് ചെസ്സില്‍ അര്‍ജുന്‍ എരിഗെയ്സി വിജയിച്ചു. ഇതോടെ അര്‍ജുന് ഒന്നരപോയിന്‍റും വെയ് യിക്ക് ഒരു പോയിന്‍റുമായി.

വനിതകളുടെ മത്സരത്തില്‍ ഇന്ത്യയുടെ കൊനേരു ഹംപി ഇന്ത്യയുടെ വൈശാലിയെ തോല്‍പിച്ചു.

Tags: Magnus carlsenChessLatest info#GukeshDNorway chess
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

Sports

യുഎഇയില്‍ നിന്നും ചെസിലെ അത്ഭുതപ്രതിഭയായ റൗദ അല്‍സെര്‍കാല്‍; 15 വയസ്സുള്ള ഗ്രാന്‍റ് മാസ്റ്റര്‍ നോര്‍വ്വെ ചെസ്സില്‍ കളിക്കുമ്പോള്‍

അര്‍ജുന്‍ എരിഗെയ്സി (ഇടത്ത്) ഗുകേഷ് (വലത്ത്)
Sports

നോര്‍വ്വെ ചെസ്സില്‍ അട്ടിമറികളുടെ പൂരം: ഗുകേഷിനെ തോല്‍പിച്ച് അര്‍ജുന്‍ എരിഗെയ്സി; മാഗ്നസ് കാള്‍സനെ അട്ടിമറിച്ച് ഹികാരു നകാമുറ

Sports

നൂറ്റാണ്ടിലെ ചെസ് പോര് തുടങ്ങി…ഗുകേഷും മാഗ്നസ് കാള്‍സനും നോര്‍വ്വെ ചെസ്സില്‍ കൊമ്പ് കോര്‍ക്കുന്നു

Entertainment

ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി മനോഹരമായ കുടുംബചിത്രമെന്ന് ഉണ്ണി മുകുന്ദന്‍

പുതിയ വാര്‍ത്തകള്‍

വെറും വയറ്റില്‍ വെളുത്തുള്ളി കഴിച്ചാല്‍…

നിലമ്പൂരില്‍ മത്സരിക്കാന്‍ അന്‍വര്‍: ദേശീയ നേതൃത്വത്തെ സന്നദ്ധത അറിയിച്ചു, തീരുമാനം തൃണമൂൽ യോഗത്തിന് ശേഷം

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies