ലോകത്തെ നാലാം സാമ്പത്തിക ശക്തിയായി ഭാരതം മാറിയത്, ആഗോള തലത്തില്‍ വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയാണ്. ഏഷ്യയിലെ സാമ്പത്തിക ഭീമന്മാരെന്ന് ഒരുകാലത്ത് കണക്കാക്കപ്പെട്ടിരുന്ന ജപ്പാനെയാണ് നാം മറികടന്നത്. ഇനി നമുക്ക് മുന്നിലുള്ള സാമ്പത്തിക ശക്തികള്‍ ജര്‍മനിയും ചൈനയും അമേരിക്കയും മാത്രം. ജപ്പാന്റെ ആധിപത്യത്തെ മറികടന്നു കുതിച്ച ചൈനയാണ് നിലവില്‍ രണ്ടാം സ്ഥാനത്ത്.
ഈ നേട്ടം രാജ്യ – രാജ്യാന്തര തലത്തില്‍ ഭാരതത്തിനു നേട്ടമുണ്ടാക്കും. രാജ്യത്ത് വ്യാവസായിക വളര്‍ച്ച നല്ല രീതിയില്‍ മുന്നേറും. വിദേശ നിക്ഷേപങ്ങള്‍ കൂടുതലായി ഭാരതത്തിലേക്ക് പ്രവഹിക്കും.
നമ്മുടെ ആഗോള വ്യാപാരം വര്‍ദ്ധിക്കുകയും ചെയ്യും. ക്രയശേഷി വര്‍ധിക്കും.വ്യാവസായിക വളര്‍ച്ച നല്ല രീതിയില്‍ മുന്നേറും.
ഇപ്പോഴത്തെ നിലയില്‍ ഭാരതം മുന്നേറിയാല്‍, നിലവില്‍ മുന്നിലുള്ളവരുടെയും നില സുരക്ഷിതമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് ഭാരതം ജര്‍മനിയെ മറികടന്ന് മൂന്നാമത് എത്തുമെന്ന് ഐഎംഎഫ് തന്നെ കരുതുന്നു. അത് ൗ ഹൃസ്വ കാലത്തേക്കുള്ള വിലയിരുത്തലാണെങ്കില്‍ ദീര്‍ഘകാല വിലയിരുത്തലില്‍ വിസ്മയിപ്പിക്കുന്നതാവും നമ്മുടെ മുന്നേറ്റം. 25 വര്‍ഷംകൊണ്ട് ക്രയശേഷിയില്‍ നമ്മള്‍ അമേരിക്കയെ മറികടക്കുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ആഗോള സാമ്പത്തിക വിദഗ്ധന്‍ മാര്‍ട്ടിന്‍ വുള്‍ഫ് പ്രവചിക്കുന്നു. അമേരിക്ക അന്ന് ഇക്കാര്യത്തില്‍ നമ്മളെക്കാള്‍ 30 ശതമാനം പിന്നിലായിരിക്കുമത്രേ. 50 വര്‍ഷം കൊണ്ട്, അതായത് 2075 ല്‍, ഭാരതം ചൈനയെയും മറികടന്ന് രണ്ടാമതെത്തുമെന്ന്, ആഗോള നിക്ഷേപ പഠന കേന്ദ്രമായ ഗോള്‍ഡ്മാന്‍ ചാച്ചസ് വിലയിരുത്തുന്നു.
നിലവില്‍, ഭാവിയിലേക്ക് നോക്കിയാല്‍ കാണുന്നത് ശുഭ സൂചന തന്നെ. പക്ഷേ ഈ നിലയില്‍ കുതിക്കാന്‍ ഭാരതത്തതിനാവണം. ഇവിടെയാണ് ചൈനയെ മറികടക്കുക എന്ന അത്ഭുതത്തിന്റെ വലിയ പ്രസക്തി. സ്വേച്ഛാധിപത്യത്തിലും സ്വാര്‍ത്ഥതയിലും കാര്യ സാധ്യത്തിലും മാത്രം ഊന്നിയുള്ള ചൈനയുടെ നയങ്ങളും, ആഗോള മാനവികതയിലും സനാതന ധര്‍മത്തിലും ഉറച്ചു നില്‍ക്കുന്ന ഭാരതത്തിന്റെ നിലപാടും തമ്മില്‍ വലിയ അന്തരമുണ്ട്. ആ അന്തരമാണ്, സ്വദേശത്തിനെതിരെയും, രാഷ്‌ട്രത്തിന്റെ സുരക്ഷയ്‌ക്കും സുസ്ഥിരതയ്‌ക്കും പുരോഗതിക്കുമെതിരെ പ്രവര്‍ത്തിക്കാന്‍ ചിലര്‍ മറയാക്കുന്നത്. അതാണ് നമ്മുടെ വലിയ ശാപവും. സാമ്പത്തിക കാര്യത്തിലായാലും ദേശസുരക്ഷയുടെ കാര്യത്തിലായാലും ഭാരതം ഒരേസമയം പോരാടുന്നത് രണ്ടു ശക്തികളോടാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ശക്തികളോട്. ആ പോരാട്ടം പതിനൊന്നു വര്‍ഷം കൊണ്ട് സാമ്പത്തിക രംഗത്തുണ്ടാക്കിയ നേട്ടം കണക്കാക്കുമ്പോള്‍ നമ്മള്‍ മുന്നോട്ടു തന്നെ പോകും.
ഏതൊരു രാജ്യത്തിന്റെയും വളര്‍ച്ചയുടെ ആടിത്തറ സാമ്പത്തിക സുസ്ഥിരതയാണല്ലോ. അത് സ്വായത്തമാക്കണമെങ്കില്‍ ആത്മാര്‍ത്ഥതയും കാര്യ ശേഷിയും അര്‍പ്പണബുദ്ധിയുമുള്ള ഭരണകര്‍ത്താക്കള്‍ വേണം. ഏറെക്കാലാം ഭാരതത്തിന് ഇല്ലാതെപോയത് അതായിരുന്നു. ഇന്ന് സ്ഥിതി മാറി. അഴിമതിയില്ലാത്ത ഒരു പതിറ്റാണ്ട് ഭാരതത്തിന് പുതിയ ഉണര്‍വ്വ് നല്‍കി. സാമ്പത്തികരംഗം അടക്കം നാനാ മേഖലകളില്‍ അത് പ്രതിഫലിക്കുന്നു എന്നതിന്റെ തെളിവാണ് ജപ്പാനെ പിന്തള്ളി ഭാരതം ലോകത്ത നാലാമത് സാമ്പത്തിക വന്‍ക്തിയായി മാറിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: