ഇസ്ലാമാബാദ് ; ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങൾ എന്ന പേരിൽ പാകിസ്ഥാൻ പ്രചരിപ്പിക്കുന്നത് ചൈനയുടെ റോക്കറ്റ് ഫോഴ്‌സിന്റെ ചിത്രം . പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അസിം മുനീറിന് ഫീൽഡ് മാർഷൽ പദവി നൽകിയതിന്റെ ആഘോഷത്തിനായി സംഘടിപ്പിച്ച അത്താഴവിരുന്നിൽ ഈ ഫോട്ടോ മുനീറിന് സമ്മാനിച്ചിരുന്നു .
ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാൻ സൈന്യത്തിന്റെ പീരങ്കിപ്പട ഇന്ത്യയെ ആക്രമിച്ചതെങ്ങനെയെന്ന് ചിത്രീകരിക്കുന്നതാണെന്ന് പറഞ്ഞുകൊണ്ടാണ് ഈ ഫോട്ടോ സമ്മാനമായി നൽകിയത്. ചിത്രത്തിൽ നിരവധി മൾട്ടിപ്പിൾ റോക്കറ്റ് ലോഞ്ചർ സിസ്റ്റങ്ങൾ ഒരേസമയം വെടിവയ്‌ക്കുന്നതും കാണാം. കാണിക്കുന്നു. റോക്കറ്റിന്റെ വിക്ഷേപണത്തിനു പിന്നാലെ അഗ്നി പടരുന്നതും ചിത്രത്തിൽ കാണാം .
എന്നാൽ ഫോട്ടോയുടെ വസ്തുത പരിശോധിച്ചപ്പോൾ, അത് പാകിസ്ഥാൻ സൈന്യത്തിന്റേതല്ലെന്നും ചൈനയുടെ പിഎൽഎ ആർമിയുടെ റോക്കറ്റ് ഫോഴ്‌സിന്റേതാണെന്നും കണ്ടെത്തി . ഈ ചിത്രം 2019-ൽ ചൈനീസ് സൈന്യം ഒരു സൈനികാഭ്യാസത്തിനിടെ എടുത്തതാണ്. ഈ ചിത്രം ചൈനയുടെ പിഎൽഎ-ആർമിയുടെ വെബ്‌സൈറ്റിലും കാണാം. സത്യം അറിഞ്ഞതിനു പിന്നാലെ പാകിസ്ഥാനികൾ തന്നെ മുനീറിനെ പരിഹസിക്കാൻ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: