India

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

Published by

ന്യൂദൽഹി : സിന്ധൂ നദീജല കരാർ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുമെന്ന് പാകിസ്ഥാൻ പ്രതിനിധി ഉസ്മാൻ ജാദൂൺ . ഇന്ത്യയുടെ ഈ തീരുമാനം അന്താരാഷ്‌ട്ര നിയമങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണെന്നാണ് ഐക്യരാഷ്‌ട്രസഭയുടെ യോഗത്തിൽ പാകിസ്ഥാൻ പ്രതിനിധി ഉസ്മാൻ ജാദൂൺ പറഞ്ഞത്.

‘ ഞങ്ങൾ ഇതിനെ ശക്തമായി അപലപിക്കുന്നു. നദീജലം തടയുകയോ വഴിതിരിച്ചുവിടുകയോ പോലുള്ള കാര്യങ്ങൾ ചെയ്യരുത് . ദശലക്ഷക്കണക്കിന് പാകിസ്ഥാൻ ജനതയുടെ ജീവരേഖയാണ് ഈ നദികൾ. ‘ഉസ്മാൻ ജാദൂൺ പറഞ്ഞു.

വെള്ളം ആയുധമായി ഉപയോഗിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കാൻ പാകിസ്ഥാൻ ലോകത്തോട് ആവശ്യപ്പെട്ടു. വലിയ പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ ഈ വിഷയത്തിൽ ശ്രദ്ധ പുലർത്തണമെന്നും സമയബന്ധിതമായ നടപടി സ്വീകരിക്കണമെന്നും പാകിസ്ഥാൻ പ്രതിനിധി ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിലിനോട് അഭ്യർത്ഥിച്ചു.

അതേസമയം ഇന്ത്യയിലെ ജലം ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി ഒഴുകും, അത് ഇന്ത്യയിൽ മാത്രമായിരിക്കും എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by