ഇടുക്കി ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറി ബന്നി പെരുവന്താനം ബിജെപിയില്‍
ഇടുക്കി: പ്രമുഖ കോണ്‍ഗ്രസ് നേതാവും ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായ ബെന്നി പെരുവന്താനം ബിജെപിയില്‍ അംഗമായി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
വഖഫ് പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടുകളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടതെന്ന് ബെന്നി പെരുവന്താനം പറഞ്ഞു.
കട്ടപ്പനയില്‍ ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കണ്‍വന്‍ഷനിലാണ് ബെന്നി പെരുവന്താനം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. രാജീവ് ചന്ദ്രശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. 2004 മുതല്‍ 2014 വരെ കോണ്‍ഗ്രസ് കേന്ദ്രം ഭരിച്ചപ്പോള്‍ സ്വതന്ത്ര ഇന്ത്യ കണ്ടിട്ടില്ലാത്ത വിലക്കയറ്റം, തൊഴിലില്ലായ്മ, പല രംഗത്തും അഴിമതി എന്നിവയാണ് ഉണ്ടായതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒന്‍പത് വര്‍ഷം സംസ്ഥാനത്ത് സിപിഎമ്മിനെ ജനം വിശ്വസിച്ചു. കടം വാങ്ങാതെ സമാധാനത്തോടെ മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയായി ഇപ്പോള്‍. തൊഴിലില്ലായ്മ വര്‍ദ്ധിച്ചു. മലയോര ജനതയെ സംസ്ഥാന സര്‍ക്കാര്‍ ശത്രുക്കളായി കാണുന്നു. ആര്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ വാര്‍ഷികാഘോഷം നടത്തുന്നത്. കേന്ദ്ര പദ്ധതികള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഫോട്ടോ വച്ചു തങ്ങളുടേത് എന്ന് പറയുന്ന സര്‍ക്കാരിന് ആശമാര്‍ക്ക് ഓണറേറിയം നല്‍കാന്‍ കാശ് ഇല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: