India

മോദിയുടെ ശത്രുവായ ജേണലിസ്റ്റ് കരണ്‍ ഥാപ്പര്‍ പാകിസ്ഥാന്‍ ചാരനാണെന്ന് സ്ഥാപിക്കുന്ന മധു ട്രെഹാന്റെ കുറിക്കുകൊള്ളുന്ന ചോദ്യങ്ങളുള്ള വീഡിയോ വൈറല്‍

ഒരിയ്ക്കല്‍ കരണ്‍ ഥാപ്പറുടെ തനിനിറം മറ്റൊരു  അന്വേഷണാത്മക പത്രപ്രവര്‍ത്തക മധു ട്രെഹാന്‍ പുറത്തെടുത്തു. കരണ്‍ ഥാപ്പര്‍ പാകിസ്ഥാന്‍ ചാരന്‍ തന്നെയാണ് എന്നാണ് മധു ട്രെഹാന്‍ തന്‍റെ ഭയം കൂടാതെ ചോദ്യങ്ങള്‍ ചോദിക്കുന്ന ഇന്‍റര്‍വ്യൂ വഴി സ്ഥാപിക്കുന്നത്.

Published by

ന്യൂദല്‍ഹി: മോദിയുടെ നിതാന്തശത്രു ആരെന്ന് ചോദിച്ചാല്‍ ദല്‍ഹിയില്‍ ഉള്ളവര്‍ പറയുന്ന ഉത്തരം പ്രതിപക്ഷപാര്‍ട്ടികളുടെ നേതാക്കളുടെ പേരല്ല. ഒരു ജേണലിസ്റ്റിന്റെ പേരാണ്. കരണ്‍ ഥാപ്പര്‍. നുണകളും കെട്ടുകഥകളും നിരത്ത് മോദിയെ വില്ലനായി ചിത്രീകരിക്കുന്ന കരണ്‍ ഥാപ്പര്‍. ഗുജറാത്ത് കലാപം, റഫാല്‍ ഇടപാട്, ബാലകോട്ട്, ഓപ്പറേഷന്‍ സിന്ദൂര്‍…എല്ലാറ്റിലും മോദിയെ പ്രതിക്കൂട്ടിലാക്കുന്നതില്‍ രസം കണ്ടെത്തുന്ന ജേണലിസ്റ്റ്. ഏതാണ്ട് എല്ലാ ഇടത്പക്ഷ ടിവി ചാനലുകളിലും ദ ഹിന്ദു പോലുള്ള മോദി വിരുദ്ധ പത്രത്തിലും നിറസാന്നിധ്യമാണ് കരണ്‍ ഥാപ്പര്‍.

ആ വിവാദ ഇന്‍റര്‍വ്യൂവിന്റെ പ്രസക്ത ഭാഗങ്ങള്‍:

പക്ഷെ ഒരിയ്‌ക്കല്‍ കരണ്‍ ഥാപ്പറുടെ തനിനിറം മറ്റൊരു  അന്വേഷണാത്മക പത്രപ്രവര്‍ത്തക മധു ട്രെഹാന്‍ പുറത്തെടുത്തു. കരണ്‍ ഥാപ്പര്‍ പാകിസ്ഥാന്‍ ചാരന്‍ തന്നെയാണ് എന്നാണ് മധു ട്രെഹാന്‍ തന്റെ ഭയം കൂടാതെ ചോദ്യങ്ങള്‍ ചോദിക്കുന്ന ഇന്‍റര്‍വ്യൂ വഴി സ്ഥാപിക്കുന്നത്.

പ്രസക്ത ഭാഗങ്ങള്‍:

മധു ട്രെഹാന്‍: താങ്കള്‍ക്ക് പാകിസ്ഥാനില്‍ ഹാന്‍ഡ് ലേഴ്സ് ഉണ്ടോ? (ഹാന്‍ഡ് ലര്‍ എന്നതിന് ചാരന്മാര്‍ എന്ന അര്‍ത്ഥവും ഉണ്ട്. )
കരണ്‍ ഥാപ്പര്‍ : (അറിവില്ലായ്മ നടിച്ചുകൊണ്ട്) ഈ ഹാന്‍ഡ് ലര്‍ എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ് ?
മധു ട്രെഹാന്‍: ഞാന്‍ പറയുന്നത് എന്താണെന്ന് കൃത്യമായി താങ്കള്‍ക്ക് അറിയാം.
കരണ്‍ ഥാപ്പര്‍: ഞാന്‍ ഒരു പാകിസ്ഥാന്‍ ചാരനാണെന്നാണോ നിങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്.
മധു ട്രെഹാന്‍: നിങ്ങളുടെ ലേഖനങ്ങള്‍ പാകിസ്ഥാന്‍ അജണ്ടകളാണ് മുന്നോട്ട് വെയ്‌ക്കുന്നത്. ഇസ്ലാമബാദിന്റെ വീക്ഷണകോണില്‍ ആണ് താങ്കള്‍ എഴുതുന്നത്. നിങ്ങള്‍ എഴുതിയ ലേഖനങ്ങള്‍ക്കുള്ള മറുപടി വായിക്കാറുണ്ടോ?

അതെ, പരോക്ഷമായി കരണ്‍ ഥാപ്പര്‍ ഒരു പാകിസ്ഥാന്‍ ചാരനാണെന്ന് സ്ഥാപിക്കുകയായിരുന്നു ഈ ചോദ്യോത്തരങ്ങള്‍ വഴി മധു ട്രെഹാന്‍.

ന്യൂസ് ട്രാക്ക് എന്ന ഇന്ത്യയിലെ ആദ്യ വീഡിയോ വാര്‍ത്താമാസികയുടെ പ്രൊഡ്യൂസറും അവതാരകയും ആയിരുന്നു. 1993ല്‍ ബോംബെ ബോംബിഗ് കേസില്‍ പ്രതിയായി പ്രഖ്യാപിക്കുന്നതിന് മുന്‍പ് യാക്കൂബ് മേമനുമായി മധു ട്രെഹാന്‍ നടത്തിയ അഭിമുഖം വലിയ വിവാദമായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക