India

രാഹുല്‍ ഗാന്ധിയ്‌ക്കും ജോര്‍ജ്ജ് സോറോസിനും പാക് സൈന്യത്തിനും ഒരേ അജണ്ട; സിഖുകാരെ മോദി സര്‍ക്കാരിനെതിരെ തിരിക്കല്‍

എങ്ങിനെയാണ് പാക് സൈന്യത്തിന്‍റെയും രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യയിലെ എന്‍ജിഒകളില്‍ പലിതിനും ധനസഹായം നല്‍കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജോ സോറോസിന്‍റെയും ലക്ഷ്യം ഒന്നായത് എന്ന നഗ്നസത്യം രാഷ്ടീയനിരീക്ഷകരെ ഞെട്ടിക്കുന്നു.

Published by

എങ്ങിനെയാണ് പാക് സൈന്യത്തിന്റെയും രാഹുല്‍ ഗാന്ധിയുടെയും ഇന്ത്യയിലെ എന്‍ജിഒകളില്‍ പലിതിനും ധനസഹായം നല്‍കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജോ സോറോസിന്റെയും ലക്ഷ്യം ഒന്നായത് എന്ന നഗ്നസത്യം രാഷ്ടീയനിരീക്ഷകരെ ഞെട്ടിക്കുന്നു. രാഹുല്‍ ഗാന്ധി കുറച്ചുകാലമായി അമേരിക്കയില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസംഗങ്ങള്‍ പലതും സിഖുകാരെയും ഖലിസ്ഥാന്‍ സംഘടനയെയും അനുകൂലിക്കുന്ന തരത്തിലുള്ളതാണ്. ഇന്ത്യ-പാക് ഏറ്റുമുട്ടലുണ്ടായപ്പോല്‍ പാകിസ്ഥാന്‍ സൈന്യം ലക്ഷ്യം വെച്ചതോ സിഖുകാരുടെ പവിത്രപുണ്യാലയമായ സുവര്‍ണ്ണക്ഷേത്രത്തെയും. സിഖുകാരുടെ സംരക്ഷകന്‍ ചമയുന്ന രാഹുല്‍ ഗാന്ധിയുടെ അതേ അജണ്ട തന്നെയാണ് സിഖുകാരുടെ സുവര്‍ണ്ണക്ഷേത്രം ആക്രമിച്ച പാകിസ്ഥാന്‍ സൈന്യത്തിനും ഉള്ളത്. ഇത് കേവലം യാദൃച്ഛികതയോ അതോ ആസൂത്രിതമോ? എന്ന ചോദ്യമാണ് ഉയരുന്നത്.

അന്ന് പാക് മിസൈല്‍ സുവര്‍ണ്ണക്ഷേത്രത്തില്‍ പതിച്ചിരുന്നെങ്കില്‍ മോദി സര്‍ക്കാരിനെതിരെ മുഴുവന്‍ സിഖുകാരും തിരിയുമായിരുന്നു. 2024 സെപ്തംബര്‍ 10ന് യുഎസിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയില്‍ സിഖുകാര്‍ക്ക് ടര്‍ബന്‍ ധരിക്കാനും കൃപാണ്‍ (സിഖുകാരുടെ കഠാര) അരയില്‍ ധരിക്കാനും ഗുരുദ്വാരകളില്‍ സന്ദര്‍ശിക്കാനും സ്വാതന്ത്ര്യമില്ലെന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. പിന്നീട് പലപ്പോഴായി സിഖുകാരെ നരേന്ദ്രമോദി സര്‍ക്കാര്‍ പീഢിപ്പിക്കുന്നു എന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇത് പലപ്പോഴും മോദി സര്‍ക്കാര്‍ ഖലിസ്ഥാന്‍ വാദികള്‍ക്കെതിരെ നടത്തുന്ന നീക്കങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. സൈന്യത്തിലെ സിഖുകാരില്‍ പോലും അതൃപ്തി ഉണ്ടാക്കുക എന്ന അന്താരാഷ്‌ട്ര തലത്തില്‍ വിരിഞ്ഞ ഗൂഢാലോചനയാണ് ഇത്.

ജോര്‍ജ്ജ് സോറോസുമായി ബന്ധപ്പെട്ട ചില എന്‍ജിഒകളുടെ നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇടയ്‌ക്കിടെ യുഎസില്‍ കൂടിക്കാഴ്ച നടത്താറുണ്ട്. അവരുടെ ഉപദേശങ്ങള്‍ക്കനുസരിച്ചാണ് രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നതും പെരുമാറുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും വരെ എന്നും പറയപ്പെടുന്നു.

എന്തായാലും ഇന്ത്യന്‍ സേന എല്ലാം മുന്‍കൂട്ടികണ്ടിരുന്നു. അതിനാല്‍ തന്നെ പാകിസ്ഥാനുമായി ഏറ്റുമുട്ടല്‍ നടക്കുന്നതിന് മുന്‍പ് തന്നെ സുവര്‍ണ്ണക്ഷേത്രം ഒരു നിമിഷം ഇരുട്ടിലാഴ്‌ത്തി പരിശീലന ഡ്രില്‍ വരെ ഇവിടെ നടത്തിയിരുന്നു. സുവര്‍ണ്ണക്ഷേത്രത്തിനെതിരെ ആക്രമണം വന്നാല്‍ എങ്ങിനെ പ്രതിരോധിക്കണം എന്ന് വരെ സൈന്യം ആസൂത്രണം ചെയ്തിരുന്നു. സൈന്യം മുന്‍കൂട്ടി കണ്ടതുപോലെ സുവര്‍ണ്ണക്ഷേത്രം ലാക്കാക്കിയും പാക് സേന ഡ്രോണ്‍ ഉപയോഗിച്ചും മിസൈല്‍ ഉപയോഗിച്ചും ആക്രമണം നടത്തിയിരുന്നു. പക്ഷെ ഇന്ത്യയുടെ ആകാശ് മിസൈലും ഡിആര്‍ഡിഒയുടെ ഡ്രോണ്‍ പ്രതിരോധ വ്യൂഹവും ചേര്‍ന്ന് എല്ലാ പാകിസ്ഥാന്‍ ഡ്രോണുകളെയും മിസൈലുകളെയും വീഴ്‌ത്തി. അങ്ങിനെ വലിയൊരു സിഖ് അതൃപ്തിയ്‌ക്ക് വേണ്ടി കാത്തിരുന്ന കോണ്‍ഗ്രസുകാരും അങ്ങകലെ ജോര്‍ജ്ജ് സോറോസും ഇങ്ങ് പാകിസ്ഥാന്‍ സൈന്യവും നിരാശരായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക