India

യോഗി പറഞ്ഞത് എത്ര ശരി, കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രം….കേരളത്തില്‍ നിന്നും മണിപ്പൂര്‍ കലാപതീവ്രവാദിയെ എന്‍ഐഎ പൊക്കി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞ വാക്കുകള്‍ ഫലിച്ചു. കേരളമാണ് ഭാവിയില്‍ ജമ്മുകശ്മീര്‍ ആകാന്‍ പോകുന്നതെന്നും കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രമാകാന്‍ പോകുന്നതെന്നുമുള്ള യോഗിയുടെ വാക്യം ഞായറാഴ്ചയും സ്ഥിരീകരിച്ചു.

Published by

തലശേരി :ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞ വാക്കുകള്‍ ഫലിച്ചു. കേരളമാണ് ഭാവിയില്‍ ജമ്മുകശ്മീര്‍ ആകാന്‍ പോകുന്നതെന്നും കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രമാകാന്‍ പോകുന്നതെന്നുമുള്ള യോഗിയുടെ വാക്യം ഞായറാഴ്ചയും സ്ഥിരീകരിച്ചു.

കഴുത്തിലെ ടാറ്റൂ 

ആയുധ പരിശീലനം നേടിയെ മണിപ്പൂര്‍ തീവ്രവാദിയെ എന്‍ഐഎ കേരളത്തിലെ തലശേരിയില്‍ നിന്നാണ് പൊക്കിയത്. രാജ് കുമാര്‍ മിപാക് സ്ന എന്ന 32 വയസ്സുകാരനെയാണ് പൊക്കിയത്. തലശേരിയിലെ ഒരു ലോക്കല്‍ ഹോട്ടലില്‍ നിന്നാണ് ഇയാളെ പൊക്കിയത്. ആധാര പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് തെളിഞ്ഞു. കഴുത്തിലെ പ്രത്യേക തരം ടാറ്റൂവും തിരിച്ചറിയാന്‍ സഹായകരമായി. യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന നിരോധിച്ച സംഘടനയിലെ അംഗമാണ്. ഇദ്ദേഹം കൊലപാതകങ്ങളില്‍ പങ്കാളിയാണ്. ഇംഫാലാണ് സ്വദേശം.

കഴിഞ്ഞ മാസങ്ങളില്‍ ഏഴ് ജില്ലകളില്‍ ആരെയെല്ലാം ഈ തീവ്രവാദി കണ്ടു

കേരളത്തിലെ ഏഴ് ജില്ലകളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ് കുമാര്‍ യാത്ര ചെയ്തു വരികയായിരുന്നു. പിന്നീട് തലശേരിയില്‍ ഹോട്ടല്‍ ജോലിയിലേക്ക് എത്തിയത്. എന്തായിരുന്നു ഇയാളുടെ ദൗത്യം, ആരെയെല്ലാമാണ് ഇയാള്‍ കണ്ടത് എന്നീ കാര്യങ്ങള്‍ വൈകാതെ തെളിയും.

കേരള പൊലീസിനെ അറിയിക്കാതെയുള്ള എന്‍ഐഎയുടെ നീക്കം

ഏറെക്കാലമായി രാജ് കുമാര്‍ മിപാക്സ്നയെ എന്‍ഐഎ തേടിവരികയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന‍്പാണ് ഇയാളുടെ ഒളികേന്ദ്രം കണ്ടെത്തിയത്. പിന്നീട് എന്‍ഐഎ അടുത്ത് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കേരളപൊലീസിനെ വിവരം അറിയിക്കാതെ എന്‍ഐഎ തന്നെ എല്ലാം സ്വയം ചെയ്തു. ഇതാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.രാജ് കുമാറിന്റെ വ്യാജ പാസ്പോര്‍ട്ടും കണ്ടെടുത്തു. ഇത് വിദേശങ്ങളിലേക്ക് പറക്കാനാണ് ഉപയോഗിക്കുന്നത്.

കേരളം തീവ്രവാദികളുടെ ഒളികേന്ദ്രമോ?

പഹല്‍ഗാമിലെ ആക്രമണത്തിന്റെ സൂത്രധാരന്‍ കേരളത്തില്‍ പഠിച്ചിട്ടുണ്ടെന്ന് പറയുന്നു. മലയാളിക്ക് ഇനിയും മനസിലായിട്ടില്ല ഇണ്ടി മുന്നണി പാലൂട്ടി വളർത്തുന്ന രാജ്യദ്രോഹികൾ എന്നാ ബോംബിന് പുറത്താണ് ജിവിതം ബംഗ്ലാദേശില്‍ നിന്നും കുടിയേറി വന്ന രോഹിംഗ്യകളെ ഒളിപ്പിക്കാന്‍ കേരത്തില്‍ പല ഭാഗങ്ങളിലും ആസൂത്രണശ്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.. ഇതിന് പിന്നില്‍ പ്രത്യേക മതവിഭാഗക്കാരും ഉണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക