ന്യൂദല്‍ഹി: യൂണിയന്‍ ബാങ്ക് വലിയൊരു പ്രതിസന്ധിയിലേക്ക് കുതിക്കുകയായിരുന്നു. 126 രൂപ എന്ന ബാങ്കിന്റെ ഓഹരി വില 115 രൂപയില്‍ എത്തിയതായിരുന്നു.. പക്ഷെ ഏഴ് കോടി ചെലവില്‍ ഒരു പുസ്തകം രണ്ട് ലക്ഷം കോപ്പി പ്രസിദ്ധീകരിക്കാനുള്ള ബാങ്കിന്റെ തീരുമാനം പിന്‍വലിക്കപ്പെട്ടതോടെ ഓഹരി വില ഇരട്ടി ശക്തിയോടെ മുകളിലേക്ക് കുതിച്ചു.
കേന്ദ്ര മുഖ്യസാമ്പത്തിക ഉപദേഷ്ഠാവ് കെ.വി. സുബ്രഹ്മണ്യന്‍ എന്ന കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യന്‍ എഴുതിയ ഇന്ത്യ അറ്റ് ഹന്‍ഡ്രഡ്: എന്‍വിഷനിങ്ങ് ടൂമാറോസ് ഇക്കണോമിക് പവര്‍ ഹൗസ് എന്ന പുസ്തകം യൂണിയന്‍ ബാങ്ക് അച്ചടിക്കാന്‍ പുറപ്പെട്ടതാണ് വിവാദമായത്. ഈ പുസ്തകത്തിന്റെ രണ്ട് ലക്ഷം കോപ്പി ഏകദേശം ഏഴ് കോടി രൂപ ചെലവില്‍ പ്രസിദ്ധീകരിക്കാനായിരുന്നു ബാങ്കിന്റെ നീക്കം. ഇതിന്റെ ഭാഗമായി മൂന്നരക്കോടി രൂപ അഡ്വാന്‍സായി പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിച്ച രൂപ ബുക്സിന് നല്‍കുകയും ചെയ്തു.
ഇതില്‍ അസ്വാഭാവികത ചൂണ്ടിക്കാണിക്കപ്പെട്ടതോടെ യൂണിയന്‍ ബാങ്ക് കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യന്റെ പുസ്തകം അച്ചടിക്കുന്ന പദ്ധതി പിന്‍വലിച്ചു. മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ മുഖ്യസാമ്പത്തിക ഉപദേഷ്ഠാവ് എന്ന പദവിയില്‍ നിന്നും കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യനെ മാറ്റിനിര്‍ത്തുകയും ചെയ്തു. മാത്രമല്ല, ഐഎംഎഫ് ബോര്‍ഡിലെ ഇന്ത്യാ നോമിനി കൂടിയായിരുന്നു കൃഷ്ണമൂര്‍ത്തി വി. സുബ്രഹ്മണ്യന്‍. ഈ സ്ഥാനത്ത് നിന്നും കൂടി അദ്ദേഹത്തെ കേന്ദ്രസര്‍ക്കാര്‍ മാറ്റി. പകരം ഇപ്പോള്‍ ലോകബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ പരമേശ്വരന്‍ അയ്യരെ ഈ സ്ഥാനത്തേക്ക് നിയോഗിച്ചു. പുസ്തകപ്രസിദ്ധീകരണത്തില്‍ അഴിമതിയുണ്ടോ എന്ന കാര്യം യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അന്വേഷിച്ചുവരികയാണ്.
ഇതോടെ യൂണിയന്‍ ബാങ്ക് ഓഹരി ഇരട്ടി ശക്തിയോടെ കുതിച്ചുയരാന്‍ തുടങ്ങി. മെയ് 5ന് 126 രൂപയിലേക്ക് വീണുപോയ യൂണിയന്‍ ബാങ്കിന്റെ ഓഹരി വില മെയ് എട്ടിന് 115 രൂപയിലേക്ക് താഴ്ന്നെങ്കിലും മെയ് 14ന് 134 രൂപയിലേക്ക് കുതിച്ചുയരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: