Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം പുതുക്കി പണിതതിനെ ചൊല്ലി പോരടിച്ച് ജി.സുധാകരനും സലാമും

സ്മാരക നിര്‍മാണം ശരിയായ രീതിയിലല്ല: ജി.സുധാകരന്‍; വിവരക്കേട് പറയരുതെന്ന് സലാമിന്റെ മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2025, 09:18 pm IST
in Kerala, Alappuzha

ആലപ്പുഴ: അമ്പലപ്പുഴയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം പുതുക്കി പണിതതിനെ ചൊല്ലി മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരനും, അമ്പലപ്പുഴ എംഎല്‍എ എച്ച്. സലാമുമായി തുറന്ന പോര്. ജി സുധാകരനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സലാം രംഗത്ത്. അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ നിര്‍മാണം ശരിയല്ലെന്നും യുദ്ധക്കളമാക്കിയെന്നുമുള്ള ജി സുധാകരന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് സലാം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

അമ്പലപ്പുഴയിലെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക നിര്‍ മാണം ശരിയായ രീതിയിലല്ല നടന്നതെന്നു മുന്‍ മന്ത്രി ജി.സുധാകരന്‍ ആലപ്പുഴയിലെ ഒരു സാംസ്‌ക്കാരിക പരിപാടിയിലാണ് വിമര്‍ശനം ഉന്നയിച്ചത്. സ്മാരക ഉദ്ഘാടന ചടങ്ങില്‍ താന്‍ പോകാതിരുന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.’ഒരു സാംസ്‌കാരിക കേന്ദ്ര ത്തില്‍ തൊടുമ്പോള്‍ നാടിന്റെ ആത്മാവിലാണു തൊടുന്നതെന്നു രാഷ്‌ട്രീയക്കാരനു ബോധം ഉണ്ടാകണം. അല്ലാതെ ചുമ്മാതങ്ങ് കെട്ടിടം ഉണ്ടാക്കി ഉദ്ഘാടിക്കുകയല്ല വേണ്ടത്. 1967ല്‍ ഇഎംഎസ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി സി.എച്ച്.മുഹമ്മദ് കോയ ആണ് ഈ സ്മാരകത്തിനു തുടക്കമിട്ടത്. വി.എം.സുധീരന്റെ എംപി ഫണ്ട് വിനിയോഗിച്ച് സ്മൃതിമണ്ഡപം നിര്‍മിച്ചു. ഞാന്‍ മന്ത്രിയായിരുന്നപ്പോള്‍ എന്‍ജിനീയര്‍മാരെ ഇറ്റലിയില്‍ വിട്ട് പഠിപ്പിച്ചാണു സ്മാരകം പണിതത്. അത് അടിച്ചുതകര്‍ത്തു. നാലരക്കോടി രൂപ ചെലവഴിച്ചുള്ള നിര്‍മാണത്തിനു ശിലയിട്ടതു ഞാനാണ്. ഇപ്പോള്‍ അവിടെ രണ്ടു ശിലാഫലകമുണ്ട്. രണ്ടാംഘട്ട പദ്ധതിയുടെ ശിലയാണത്രേ മറ്റേത്. അതെങ്ങനെ സാധിക്കും.. സുധാകരന്‍ ചോദിച്ചു.

സുധാകരന്റെ ഈ പ്രസ്താവനയ്‌ക്കെതിരെയാണ് സലാം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

അനാവശ്യങ്ങള്‍ പലപ്പോഴും പറയുമ്പോഴും പ്രതികരിക്കാത്തത് ഭാഷ വശമില്ലാത്തത് കൊണ്ടോ പറയാന്‍ അറിയാത്തത് കൊണ്ടോ അല്ല, തന്നെ പോലെയുള്ളവരുടെ ഉള്ളില്‍ ബഹുമാനം അവശേഷിക്കുന്നത് കൊണ്ടാണ്. അത് ഇനിയും കളഞ്ഞുകുളിക്കരുത്’ സലാം മുന്നറിയിപ്പ് നല്‍കുന്നു. സുധാകരന്‍ ഉദ്ഘാടനം ചെയ്ത പഴയ ഫലകം ഇപ്പോള്‍ ഇല്ല എന്ന വാദം തെറ്റാണെന്നും സലാം ചിത്രങ്ങള്‍ അടക്കം പങ്കുവെച്ചുകൊണ്ട് പറയുന്നു.

”കണ്ടാലറിവാന്‍ സമര്‍ഥനല്ലെങ്കില്‍ നീ
കൊണ്ടാലറിയുമതിനില്ല സംശയം” എന്ന കുഞ്ചന്‍നമ്പ്യാരുടെ വരികളോടെയാണ് സലാമിന്റെ പോസ്റ്റ് തുടങ്ങുന്നത്. അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നിര്‍മ്മിച്ച് യുദ്ധക്കളമാക്കിയെന്നും ശരിയായ തരത്തിലല്ല നിര്‍മ്മാണം നടന്നത് എന്നുമുള്ള ചില പ്രസ്താവനകള്‍ സര്‍ക്കാരിനെയും നേതൃത്വം നല്‍കിയ കുഞ്ചന്‍നമ്പ്യാര്‍ സ്മാരക സമിതിയെയും ജനപ്രതിനിധികളെയും അപമാനിക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണ്. സാംസ്‌കാരിക വകുപ്പിന്റെ കീഴിലുള്ള സ്മാരകത്തിന്റെ നിര്‍മ്മാണം പൊതുമരാമത്ത് വകുപ്പാണ് നടത്തിയത്…ആഡിറ്റോറിയം നിര്‍മ്മാണം സംബന്ധിച്ച് ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ വായില്‍തോന്നും പോലെ വിവരക്കേട് പറയുന്നതിന് പകരം വിജിലന്‍സ് ഉള്‍പ്പെടെയുള്ള ഏതെങ്കിലും നിയമസംവിധാനത്തിന് പരാതി നല്‍കി അന്വേഷിപ്പിക്കുകയാണ് വേണ്ടത്.

എംഎല്‍എ ആയി പ്രവര്‍ത്തിക്കുന്ന ഞാനും കുഞ്ചന്‍ നമ്പ്യാര്‍ സമിതി ചെയര്‍മാനും അംഗങ്ങളുമെല്ലാം അന്തസോടെ ജീവിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണ്. അനാവശ്യമായി ആക്ഷേപിക്കാന്‍ തുനിയരുത്.ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്ത പഴയ ഫലകം ഇല്ല എന്നും രണ്ടാം ഘട്ടം ശിലാസ്ഥാപനം തെറ്റായി നടത്തി എന്നുമൊക്കെ വാര്‍ത്ത വരുത്തിയിരിക്കുന്നു. നുണകള്‍ ചേര്‍ത്തുള്ള ഈ വ്യായാമം എന്തിന്, ആര്‍ക്കുവേണ്ടി നടത്തുന്നു? പിണറായി സര്‍ക്കാരിന്റെ മികവായി, നമ്പ്യാരുടെ കര്‍മ്മഭൂമിയായ അമ്പലപ്പുഴയില്‍ അഭിമാനസ്തംഭമായി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം എന്നും തല ഉയര്‍ത്തിത്തന്നെ നില്‍ക്കുമെന്നും സലാം പറയുന്നു.

 

Tags: AmbalappuzhaH Salam MLAKunchan Nambiar memorialG.Sudhakaran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തിയെന്ന എ കെ ബാലന്‍, സഹോദരന്റെ രക്ത സാക്ഷിത്വത്തെ ഒറ്റികൊടുത്തു

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.