Friday, May 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാകിസ്ഥാന്‍ വിറച്ചപ്പോള്‍ അനന്തപുരിക്ക് അഭിമാനം

ന്യൂദല്‍ഹിയാണ് ബ്രഹ്മോസിന്റെ ആസ്ഥാനമെങ്കിലും ഹൈദരാബാദിലും തിരുവനന്തപുരത്തും ഉപകേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരത്തെ ഉപകേന്ദ്രത്തിലാണ് 35 ശതമാനത്തോളം നിര്‍മ്മാണസാമഗ്രികള്‍ തയ്യാറാക്കുന്നത്. 2007ലാണ് ബ്രഹ്മോസ് എയ്റോസ്പേസ്, ചാക്കയിലെ കേരള ഹൈടെക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നത്. ബ്രഹ്മോസ് എയറോ സ്പെയ്സിന്റെ പൂര്‍ണ ഉടമസ്ഥതയിലാണ് തിരുവനന്തപുരത്തെ ബിഎടിഎല്‍. 15 ഏക്കറാണ് വിസ്തൃതി. ബ്രഹ്മോസിന്റെ മികച്ച പരീക്ഷണ ശാലകളില്‍ ഒന്നാണ് തിരുവനന്തപുരത്തേത്.

Janmabhumi Online by Janmabhumi Online
May 17, 2025, 09:44 am IST
in Main Article
FacebookTwitterWhatsAppTelegramLinkedinEmail

പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാന് മറുപടി നല്‍കാന്‍ ഭാരതത്തിന് വേണ്ടി വന്നത് 23 മിനിട്ടുമാത്രമാണ്. അക്ഷരാര്‍ത്ഥത്തില്‍ അര്‍ദ്ധരാത്രിയില്‍ പാകിസ്ഥാനില്‍ സൂര്യനുദിച്ചു. അതിന് ഉപയോഗിച്ചത് ഭാരതത്തിന്റെ ബ്രഹ്മാസ്ത്രമായ ബ്രഹ്മോസ്. പാകിസ്ഥാന്റെ എല്ലാ പ്രതിരോധ സംവിധാനങ്ങളെയും നിഷ്പ്രഭമാക്കിയ ബ്രഹ്മോസിന്റെ പ്രത്യാക്രമണത്തില്‍ ഭാരതം മുഴുവന്‍ ഇന്ന് അഭിമാനത്തിലാണ്. ലോകം മുഴുവന്‍ ബ്രഹ്മോസിന്റെ പ്രഹരശേഷിയെ വാനോളം പുകഴ്‌ത്തുമ്പോള്‍ അനന്തപുരിക്കും അഭിമാന നിമിഷം കൂടിയാണ്. ബ്രഹ്മോസിന്റെ നിര്‍മ്മാണത്തില്‍ പങ്കുവഹിക്കുന്ന ഒരു സ്ഥാപനം തിരുവനന്തപുരത്തുണ്ട്. ചാക്കയിലുള്ള ‘ബ്രഹ്മോസ് എയ്‌റോസ്‌പേസ് ട്രിവാന്‍ഡ്രം ലിമിറ്റഡ്’ എന്ന ബിഎടിഎല്‍.

ക്രൂസ് മിസൈലുകള്‍ ഭാരതത്തില്‍ത്തന്നെ വികസിപ്പിക്കണമെന്ന ലക്ഷ്യത്തോടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) മേധാവിയായിരിക്കെ ഡോ. എപിജെ അബ്ദുള്‍ കലാമും റഷ്യയുടെ ഉപപ്രതിരോധ മന്ത്രി എന്‍.വി. മിഖായ്‌ലോവും ചേര്‍ന്നാണ് 1998 ഫെബ്രുവരിയില്‍ ഉടമ്പടി ഒപ്പുവച്ചത്. ഡിആര്‍ഡിഒയും റഷ്യയുടെ മിലിട്ടറി ഇന്‍ഡസ്ട്രി കണ്‍സോര്‍ഷ്യമായ റോക്കറ്റ് ഡിസൈന്‍ ബ്യൂറോ, എന്‍പിഒ മാഷിനോസ്ട്രയേനിയയും ചേര്‍ന്നാണ് ബ്രഹ്മോസിന്റെ നിര്‍മ്മാണത്തിലേക്ക് കടന്നത്. ഭാരതത്തിലെ ബ്രഹ്മപുത്ര നദിയുടേയും റഷ്യയിലെ മോസ്‌ക്വ നദിയുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത് ബ്രഹ്മോസ് എന്ന പേരും നല്‍കി.

ഐഎസ്ആര്‍ഒയിലും ഡിആര്‍ഡിഒയിലുമായി 50 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ഡോ.എ ശിവതാണു പിള്ളയാണ് ബ്രഹ്മോസ് എയ്‌റോസ്‌പേസിന്റെ സ്ഥാപക എംഡിയും സിഇഒയും. കരയില്‍ നിന്നും കപ്പലില്‍ നിന്നും ആകാശത്ത് നിന്നും മൊബൈല്‍ ലോഞ്ചര്‍ വഴിയുമൊക്കെ ആക്രമണം നടത്താന്‍ കഴിയുന്ന ബ്രഹ്മോസ് മിസൈലിന്റെ വേഗം 2.83 മാക് ആണ്. 290 കിലോമീറ്ററായിരുന്നു പരീക്ഷണസമയത്ത് ദൂരപരിധിയെങ്കില്‍ ഇന്ന് അത് 350 മുതല്‍ 400 കിലോമീറ്റര്‍ വരെയാണ്. 300 കിലോയോളം സ്‌ഫോടകവസ്തു വഹിക്കാന്‍ കഴിയും. ഏറ്റവും പ്രധാനം ലക്ഷ്യസ്ഥാനത്തേക്കുള്ള കൃത്യതയാണ്. മൂന്ന് സെക്കന്‍ഡിന്റെ ഇടവേളകളില്‍ ഒരേസമയം വ്യത്യസ്ത ദിശകളിലേക്ക് മിസൈലിനെ കൃത്യമായി അയയ്‌ക്കാന്‍ കഴിയും. വിക്ഷേപണത്തിന് ശേഷം നിയന്ത്രണങ്ങളോ നിര്‍ദേശങ്ങളോ ആവശ്യമില്ല. ലക്ഷ്യത്തിന് 15 കിലോമീറ്റര്‍ വരെ മുകളിലേക്കും പത്ത് മീറ്റര്‍ വരെ താഴേക്കും എത്താനുള്ള ശേഷി ബ്രഹ്മോസിനുണ്ട്. അതിന്റെ ബോഡി ഡിസൈനും നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന ലോ റഡാര്‍ ക്രോസ് സെക്ഷന്‍ ശേഷിയുള്ള വസ്തുക്കളുമാണ് ബ്രഹ്മോസിനെ റഡാറുകളുടെ കണ്ണില്‍പ്പെടാതെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സഹായിക്കുന്നത്. അതാണ് അര്‍ദ്ധരാത്രിയില്‍ ആക്രമണ പരമ്പര നടത്തിയപ്പോഴും പാകിസ്ഥാന്‍ തിരിച്ചറിയാന്‍ വൈകിയത്.
ബ്രഹ്മോസ് വാങ്ങുന്നതിനായി ഭാരതവുമായി നേരത്തേ കരാറുള്ളത് ഫിലിപ്പീന്‍സിന് ആണ്. 2022ല്‍ 375 മില്യണ്‍ ഡോളറിന്റെ കരാറുണ്ടാക്കി. 2024 ഏപ്രിലില്‍ ആദ്യഘട്ടം മിസൈലുകളും കൈമാറി. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം മിക്ക ലോകരാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാനായി മുന്നോട്ട് വന്നിട്ടുണ്ട്. ബ്രഹ്മോസ് മിസൈലിന് ചൈനീസ്, പാക് വ്യോമ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാന്‍ സാധിച്ചു എന്നാണ് ലോകരാജ്യങ്ങളുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ മിസൈല്‍ വേണമെന്ന ആവശ്യവുമായി ബ്രസീലും സിംഗപ്പൂരും അടക്കമുള്ള രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്.

ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, തായ്‌ലാന്‍ഡ്, ബ്രസീല്‍, സിംഗപ്പൂര്‍, ബ്രൂണെ, ചിലി, അര്‍ജന്റീന, വെനിസ്വേല, ഈജിപ്ത്, സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍, ദക്ഷിണാഫ്രിക്ക, ബള്‍ഗേറിയ തുടങ്ങിയ രാജ്യങ്ങളാണ് ബ്രഹ്മോസിനാ
യി ഭാരതത്തെ സമീപിച്ചിട്ടുള്ളത്.

ന്യൂദല്‍ഹിയാണ് ബ്രഹ്മോസിന്റെ ആസ്ഥാനമെങ്കിലും ഹൈദരാബാദിലും തിരുവനന്തപുരത്തും ഉപകേന്ദ്രങ്ങളുണ്ട്. തിരുവനന്തപുരത്തെ ഉപകേന്ദ്രത്തിലാണ് 35 ശതമാനത്തോളം നിര്‍മ്മാണസാമഗ്രികള്‍ തയ്യാറാക്കുന്നത്. 2007ലാണ് ബ്രഹ്മോസ് എയ്‌റോസ്‌പേസ് ചാക്കയിലുണ്ടായിരുന്ന കേരള ഹൈടെക് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനെ ഏറ്റെടുക്കുന്നത്. ബ്രഹ്മോസ് എയ്‌റോ സ്‌പെയിസിന്റെ പൂര്‍ണ ഉടമസ്ഥതിയിലാണ് തിരുവനന്തപുത്തെ ബിടിഎഎല്‍. 15 ഏക്കറാണ് വിസ്തൃതിയെങ്കിലും ബ്രഹോമിസിന്റെ മികച്ച പരീക്ഷണ ശാലകളില്‍ ഒന്നാണ് തിരുവനന്തപുരത്തേത്. ലക്‌നൗവില്‍ മെയ് 11ന് ഉദ്ഘാടനം ചെയ്ത ബ്രഹ്മോസ് ഇന്റഗ്രേഷന്‍ ആന്‍ഡ് ടെസ്റ്റിങ് ഫെസിലിറ്റി സെന്ററിന് സമാനമായി നെയ്യാര്‍ഡാമിനടുത്തുള്ള നെട്ടുകാല്‍ത്തേരിയിലെ 186 ഏക്കറിലേക്ക് തിരുവന്തപുരം ബ്രഹ്മോസിനെ വികസിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാജ്യം കാത്തുസൂക്ഷിക്കാന്‍ ബ്രഹ്മോസിന് കരുത്ത് പകരാനായതിന്റെയും രാജ്യത്തിന്റെ പ്രതിരോധ ശേഷിയെ ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞതിന്റെയും സന്തോഷത്തിലാണ് തിരുവനന്തപുരം ബ്രഹ്മോസ് സംഘം.

Tags: pakistanAnanthapuriBrahmos MissileBrahmos Aerospace
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മീറ്ററിൽ പതിനഞ്ച് ദിവസം കൂടുമ്പോൾ സംസം എന്നെഴുതിയാൽ വൈദ്യുതി ബിൽ കുറയും : പുതിയ ഐഡിയയുമായി മൗലാന

കറാച്ചി ബേക്കറിയുടെ ഉടമസ്ഥരില്‍ ഒരാള്‍ (ഇടത്ത്) ഹൈദരാബാദിലെ കറാച്ചി ബേക്കറിയുടെ ഫോട്ടോ (വലത്ത്)
India

കറാച്ചി എന്ന് പേരുള്ളതുകൊണ്ടൊന്നും ഇന്ത്യക്കാര്‍ ആ ബേക്കറിയെ ആക്രമിച്ചില്ല, അത്ര വിഡ്ഡികളല്ല ഇന്ത്യയിലെ‍ ഹിന്ദുക്കള്‍

World

ഇന്ത്യക്കാരെക്കാൾ നന്നായി ഞങ്ങൾ റൊട്ടി കഴിക്കുന്നു, പട്ടിണി ഇവിടെ ഇല്ലെ ; അച്ഛൻ ഹാഫിസ് സയീദിന് ജയിലിൽ വിഐപി പരിഗണനയെന്നും മകൻ തൽഹ സയീദ്

World

ഖൈബർ പഖ്തുൻഖ്വയിൽ പാകിസ്ഥാൻ സൈന്യത്തിന് വലിയ തിരിച്ചടി : അജ്ഞാതരായ അക്രമികളുടെ ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന പാകിസ്ഥാനിൽ കോളിളക്കം സൃഷ്ടിച്ചു ; ശത്രുരാജ്യം വീണ്ടും ഭീഷണി മുഴക്കി

പുതിയ വാര്‍ത്തകള്‍

കാല വര്‍ഷ കെടുതിയില്‍ വ്യാപക നാശനഷ്ടം, 7 മരണം

ലോകം വീണ്ടും വ്യാപാരയുദ്ധത്തിലേക്ക്;ചൈന വ്യാപാരക്കരാര്‍ ലംഘിച്ചെന്ന് ട്രംപ്; ചൈനയുമായി വ്യാപാരചര്‍ച്ചകള്‍ നിര്‍ത്തിവെച്ച് യുഎസ്

ഇന്ത്യയെയും , സൈന്യത്തെയും പരിഹസിച്ച ഷാഹിദ് അഫ്രീദിയ്‌ക്ക് വൻ വരവേൽപ്പ് നൽകി ദുബായിലെ മലയാളി സംഘടന ; വിമർശനം ഉയരുന്നു

അപകടകരമായ സാഹചര്യം, സ്‌കൂള്‍തുറക്കുന്നത് നീട്ടണമെന്ന് പ്രൈവറ്റ് അണ്‍ എയ്ഡഡ് സ്‌കൂള്‍സ് മാനേജ്‌മെന്റ് അസോസിയേഷന്‍

ഇന്ത്യയുടെ നാലാം സാമ്പത്തികപാദവളര്‍ച്ചയില്‍ വന്‍കുതിപ്പ്; 7.4 ശതമാനം വളര്‍ച്ച; കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ 6.5 ശതമാനം വളര്‍ച്ച നേടി

ആനയോട്ടത്തിലെ എന്നത്തെയും ഒന്നാമന്‍ ഗുരുവായൂര്‍ ദേവസ്വം വക കൊമ്പന്‍ ഗോപി കണ്ണന്‍ ചരിഞ്ഞു

അന്‍വറിന് യുഡിഎഫ് അസോസിയേറ്റ് അംഗമാകാം, നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കണം

ചികില്‍സാ ആനുകൂല്യം അപരാപ്തമെങ്കിലും എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ്പ് നിര്‍ബന്ധമാക്കുന്നു

പാകിസ്ഥാനില്‍ ക്രിപ്റ്റോ കറന്‍സി നിയന്ത്രിക്കാന്‍ ചുമതലയുള്ള പാകിസ്ഥാന്‍ ഡിജിറ്റല്‍ അസറ്റ് അതോറിറ്റിയുടെ ചുമതലയുള്ള ബിലാല്‍ ബിന്‍ സകീബ് പാകിസ്ഥാന്‍റെ സൈനികമേധാവി അസിം മുനീറിനോടൊപ്പം (ഇടത്ത്) ബിറ്റ് കോയിന്‍ പ്രതീകം (വലത്ത്)

ട്രംപിനെ സന്തോഷിപ്പിക്കാന്‍ പാകിസ്ഥാന്‍; ക്ഷാമത്തിനിടയിലും ബിറ്റ് കോയിനെ പ്രോത്സാഹിപ്പിക്കാന്‍ ശ്രമം;നല്‍കുന്നത് 2000 മെഗാവാട്ട് വൈദ്യുതി

മാവോയിസ്റ്റ് നേതാവ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു, പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies