ബെല്‍ഗ്രേഡ്: നോവാക് ദ്യോക്കോവിച് തന്റെ പരിശീലക സ്ഥാനത്ത് നിന്ന് മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറേയെ മാറ്റി. ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ദ്യോക്കോവിന്റെ തീരുമാനം.
കഴിഞ്ഞ ആറ് മാസമായി ദ്യോക്കോവിന്റെ പരിശീലകനായിരുന്നു മുന്‍ ബ്രിട്ടന്‍ താരമായിരുന്ന ആന്‍ഡി മറേ. നിലവിലെ സീസണില്‍ നേരിടുന്ന കിരീടങ്ങള്‍ നേടിക്കൊണ്ട് നൂറ് എടിപി ടൂര്‍ണമെന്റുകള്‍ സ്വന്തമാക്കിയ താരവും ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം നേടുന്ന താരവും ആകുകയെന്ന ലക്ഷ്യത്തോടെയാണ് മറേയില്‍ വിശ്വാസമര്‍പ്പിച്ചത്. പക്ഷെ സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പരിക്ക് കാരണം മുന്നേറാനായില്ല. മറ്റ് പല എടിപി ടൂര്‍ണമെന്റുകളിലും പോരാടിയെങ്കിലും ഒരു കിരീടം പോലും ഇതേവരെ ജേതാവാകാന്‍ സാധിച്ചില്ല. ഈ പശ്ചാത്തലത്തിലാണ് ഇരുവരും വഴി പിരിയുന്നത്.
കരിയറില്‍ മൂന്ന് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള താരമാണ് ആന്‍ഡി മറേ. അതില്‍ രണ്ട് തവണയും ഫൈനലില്‍ തോല്‍പ്പിച്ചത് ദ്യോക്കോവിച്ചിനെ ആയിരുന്നു. നിരന്തരം പരിക്ക് കാരണം ബുദ്ധിമുട്ടി കഴിഞ്ഞ വര്‍ഷം പാരീസ് ഒളിംപിക്‌സോടെ മറേ കരിയറിനോട് വിട പറയുകയായിരുന്നു. 37കാരനായ നോവാക് ദ്യോക്കോവിച്ചിന് മുന്നില്‍ വലിയ വെല്ലുവിളിയാണ് വരുന്നത്.
ആറ് മാസത്തോളം ഒരുമിച്ച് പ്രവര്‍ത്തിക്കാനായതില്‍വലിയ സന്തോഷമുണ്ടെന്ന് മറേയ്‌ക്ക് അയച്ച സന്ദേശത്തില്‍ ദ്യോക്കോവ് കുറിച്ചു. തിരിച്ചും നന്ദിയുണ്ട് ദ്യോക്കോവ്, ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവിശ്വസനീയമായൊരു അവസരം ഒരുക്കിത്തന്നതിന് എന്ന് മറേ തിരിച്ചും സന്ദേശമയച്ചു.
25ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ജൂണ്‍ എട്ടിന് അവസാനിക്കും. ഏറ്റവും കൂടുതല്‍ ഫ്രഞ്ച് ഓപ്പണ്‍ ടൈറ്റില്‍ സ്വന്തമാക്കിയ റാഫേല്‍ നദാല്‍ വിരമിച്ച ശേഷമുള്ള ആദ്യ ഫ്രഞ്ച് ഓപ്പണ്‍ ആണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: