Thursday, May 15, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുറമെ ശാന്തയെങ്കിലും അകമേ കാരിരുമ്പിന്റെ കരുത്തുള്ള വ്യോമികാ സിങ്ങ്; വ്യോമിക എന്ന പേരിട്ടപ്പോള്‍ അച്ഛന്‍ സ്വപ്നം കണ്ടു ‘ഇവള്‍ ആകാശത്തിന്റെ മകളാകും’

അന്ന് വ്യോമികാ സിങ്ങിന്റെ ആത്മവിശ്വാസവും വ്യക്തിപ്രഭാവവും കണ്ടവര്‍ക്ക് ഒരിയ്‌ക്കലും വ്യോമിക സിങ്ങിനെ മറക്കാന്‍ കഴിയില്ല. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ കേണല്‍ സോഫിയ ഖുറേഷിയ്‌ക്കൊപ്പം വ്യോമികാ സിങ്ങിനെ ടിവിയില്‍ കണ്ടപ്പോള്‍ സുമിത റോയ് ഞെട്ടിയില്ല.

Janmabhumi Online by Janmabhumi Online
May 14, 2025, 09:07 pm IST
in India
വ്യോമികാ സിങ്ങ്

വ്യോമികാ സിങ്ങ്

FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കാന്‍ വ്യോമികാ സിങ്ങ് എത്തിയപ്പോള്‍ കൊല്‍ക്കൊത്തക്കാര്‍ക്ക് അതില്‍ അത്ഭുതം തോന്നിയില്ല. കാരണം, 35 കാരിയായ വ്യോമസേനയുടെ ഈ ധീരയായ പൈലറ്റ് 2025 ഏപ്രില്‍ 12ന് ബംഗാളില്‍ എത്തിയിരുന്നു- സ്ത്രീശാക്തീകരണത്തെക്കുറിച്ചും പുരുഷന്മാര്‍ ആധിപത്യം വഹിക്കുന്ന രംഗങ്ങളിലേക്ക് എത്തിപ്പെടുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും സംസാരിക്കാനാണ് അന്ന് വ്യോമിക സിങ്ങ് ബംഗാളില്‍ എത്തിയത്.

അന്ന് വ്യോമികാ സിങ്ങിന്റെ ആത്മവിശ്വാസവും വ്യക്തിപ്രഭാവവും കണ്ടവര്‍ക്ക് ഒരിയ്‌ക്കലും വ്യോമിക സിങ്ങിനെ മറക്കാന്‍ കഴിയില്ല. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളെ അഭിസംബോധന ചെയ്യാന്‍ കേണല്‍ സോഫിയ ഖുറേഷിയ്‌ക്കൊപ്പം വ്യോമികാ സിങ്ങിനെ ടിവിയില്‍ കണ്ടപ്പോള്‍ സുമിത റോയ് ഞെട്ടിയില്ല. ഇന്നല്‍ വീല്‍ എന്ന അവരുടെ സംഘടനയാണ് അന്ന് കൊല്‍ക്കൊത്തയില്‍ വ്യോമികാ സിങ്ങിന്റെ പരിപാടി സംഘടിപ്പിച്ചത്. “അന്ന് ഞങ്ങള്‍ സംഘടിപ്പിച്ച പരിപാടിയില്‍ വ്യോമികാ സിങ്ങ് സംസാരിച്ചപ്പോള്‍ ശ്രോതാക്കള്‍ക്ക് ലഭിച്ച ആത്മവിശ്വാസവും പ്രചോദനവും അപാരമായിരുന്നു.”- സുമിത റോയ് പറയുന്നു.

അന്നത്തെ മീറ്റിംഗില്‍ വ്യോമസേനയിലെ തന്റെ അസാധാരണമായ യാത്രയെക്കുറിച്ചാണ് വ്യോമികാ സിങ്ങ് സംസാരിച്ചത്. “സ്ത്രീകള്‍ മാനസികമായി കരുത്തുള്ളവരും കൂടുതല്‍ സ്ഥിരതയുള്ളവരും ആണെന്നും നമ്മള്‍ നമ്മുടെ ഉള്ളിലെ കരുത്തിലും ആത്മശബ്ദത്തിലും വിശ്വസിച്ചാല്‍ പിന്നെ ഒരു ശക്തിക്കും ഒരു വേര്‍തിരിവുകള്‍ക്കും നമ്മെ തടുക്കാന്‍ സാധിക്കില്ല.”- ഇതായിരുന്നു വ്യോമികാ സിങ്ങ് അന്ന് പറഞ്ഞത്.

ചെറുപ്പത്തില്‍ നീ പെണ്‍കുട്ടിയാണ്, നിനക്കിതിന് സാധിക്കില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കാന്‍ വ്യോമികാ സിങ്ങിന് ഒരു പ്രത്യേക വാശിയായിരുന്നു. അച്ഛന്‍ വ്യോമികാ സിങ്ങിന് വലിയ കരുത്ത് നല്‍കി. കുട്ടിക്കാലത്തെ അച്ഛന്‍ അവള്‍ക്ക് ഫുട്ബാളും ക്രിക്കറ്റ് പന്തും സ്കേറ്റ് ബോര്‍ഡും വാങ്ങിക്കൊടുത്തു. മകളെ ഇതെല്ലാം ഉപയോഗിച്ച് കളിക്കാന്‍ അച്ഛന്‍ നിര്‍ബന്ധിക്കുമായിരുന്നുവെന്നും വ്യോമികാ സിങ്ങ് പറയുന്നു. അച്ഛന്‍ മകള്‍ക്ക് വ്യോമിക എന്ന പേരിടുമ്പോള്‍ തന്നെ സ്വപ്നം കണ്ടിരുന്നു- മകള്‍ ആകാശത്തിന്റെ മകളാകുമെന്ന്. വ്യോമിക എന്ന വാക്കിന് അര്‍ത്ഥം ആകാശത്തിന്റെ മകള്‍ എന്നാണ്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം അധ്യാപിക ഓരോരുത്തരുടെയും പേരിന്റെ അര്‍ത്ഥമെന്താണെന്ന് ചോദിച്ചു. വ്യോമിക എന്ന വാക്കിന്റെ അര്‍ത്ഥം ആകാശത്തിന്റെ മകള്‍ എന്നാണെന്ന് അന്ന് അറിഞ്ഞതിന് ശേഷം പൈലറ്റാകണം എന്ന മോഹം വ്യോമികയില്‍ ഉണര്‍ന്നു.

ആണ്‍കുട്ടി, പെണ്‍കുട്ടി എന്ന വേര്‍തിരിവല്ല, നമ്മള്‍ നടത്തുന്ന പ്രകടനമാണ് നമ്മളെ വേര്‍തിരിക്കുന്നതെന്ന് വ്യോമികാ സിങ്ങ് പറയുന്നു. നമ്മള്‍ ഒരു കാര്യത്തില്‍ മിടുക്ക് നേടിയാല്‍, അതില്‍ വേണ്ട പരിശീലനം നേടി മികവ് കാട്ടിയാല്‍ ആര്‍ക്കും നമ്മെ തഴയാന്‍ കഴിയില്ലെന്ന് വ്യോമികാ സിങ്ങ് സ്വന്തം അനുഭവത്തില്‍ നിന്നും നേടിയ പാഠമാണ്.

“അവള്‍ എപ്പോഴും കുട്ടികളുടെ കൂട്ടത്തില്‍ നിന്നും വേറിട്ട് നിന്നു. ശാന്തയാണെങ്കിലും അവര്‍ ധീരയായിരുന്നു.”- വ്യോമികാ സിങ്ങിനെക്കുറിച്ച് സ്കൂള്‍ അധ്യാപകര്‍ പറയുന്നു. സ്കൂളില്‍ എന്‍സിസി കേഡറ്റായിരുന്നു. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം യുപിഎസ് സി പരീക്ഷയില്‍ എസ് എസ് ബി പാസായാണ് വ്യോമിക സിങ്ങ് ഡിഫന്‍സ് അക്കാദമിയില്‍ എത്തുന്നത്. പിന്നീട് അവരുടെ കരുത്തിന്റെ ബലത്തില്‍ വ്യോമിക ശ്രദ്ധേയയായി. വളരെ സങ്കീര്‍ണ്ണവും ക്ലിഷ്ടവുമായ അരുണാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ മലനിരകളിലൂടെ 2500 മണിക്കൂറോളം ചീറ്റയും ചേതകും പറത്തിയാണ് വ്യോമിക പൈലറ്റ് എന്ന നിലയില്‍ കരുത്തയാകുന്നത്. ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് വേണ്ടി നിരവധി രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് പ്രശംസ നേടി. ഉറച്ചതും കൃത്യവുമായ തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവാണ് വ്യോമികാ സിങ്ങിനെ ഉയരത്തില്‍ എത്തിച്ചത്. 2021ല്‍ മൗണ്ട് മണിരംഗ് മലനിരകള്‍ സ്പിതി താഴ്വരയിലൂടെ കയറിയ വ്യോമികയുടെ ദൗത്യം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സമൂദ്ര നിരപ്പില്‍ നിന്നും ഏറെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജീവന്‍ പണയം വെച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളുടെ പേരില്‍ ധീരതയ്‌ക്കുള്ള പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

 

 

 

 

Tags: #Indianairforce#VyomikaSingh#OperationsindoorWingCommanderVyomika
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹ ടെലിവിഷന്‍ താരങ്ങളുടെ രാജ്യത്തോടുള്ള വിശ്വാസ്യതയില്‍ സംശയമുണ്ടെന്ന് ഫലാക് നാസ്

India

ഓപ്പറേഷന്‍ സിന്ദൂര്‍:പ്രതിരോധ ഓഹരികള്‍ കുതിപ്പ് തുടരുന്നു; ആകാശ് മിസൈല്‍ നിര്‍മ്മാതാക്കളായ ഭാരത് ഡൈനാമിക്സിന് 11 ശതമാനം കുതിപ്പ്

India

“പഹല്‍ഗാം ഭീകരരെ പിടിച്ചോ?”- ഇതായിരുന്നു പാകിസ്ഥാനെതിരെ യുദ്ധം ജയിച്ചപ്പോഴും ജിഹാദികള്‍ ചോദിച്ചത്; ഇപ്പോള്‍ അതിനും മറുപടിയായി

India

അരുണ്‍കുമാര്‍…അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ തുറന്നു…അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നുവെന്ന് പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി

India

ഓപ്പറേഷന്‍ സിന്ദൂര്‍ വിറ്റ് കാശാക്കാന്‍ സിനിമക്കാര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി

പുതിയ വാര്‍ത്തകള്‍

പയ്യന്നൂരില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു: അന്വേഷണം ഊര്‍ജിതം

ശശി തരൂര്‍ എം പിക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ താക്കീത്; പാര്‍ട്ടിയുടെ അഭിപ്രായം പൊതുസമൂഹത്തില്‍ അവതരിപ്പിക്കണം

വനം വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഎം

ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാരം ഇറക്കിവെച്ചു;ആത്മീയതപാതയില്‍ ഗുരുപ്രസാദം തേടി കോഹ്ലിയും അനുഷ്ക ശര്‍മ്മയും വൃന്ദാവനില്‍

പുള്ളിമാനിനെ ഇടിച്ച് കൊന്നു: സ്‌കാനിയ ബസ് വിട്ടു കിട്ടാന്‍ കെ എസ് ആര്‍ ടി സിക്ക് കെട്ടിവയ്‌ക്കേണ്ടി വന്നത് 13 ലക്ഷം രൂപ.

പാക് പ്രധാനമന്ത്രി ഷാബാസ് ഷെരീഫ് (വലത്ത്)

ഇന്ത്യ ഞങ്ങൾക്ക് വെള്ളം തരണം ; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം : അപേക്ഷയുമായി പാകിസ്ഥാൻ കത്ത്

പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂരില്‍ മലപ്പട്ടത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച സ്തൂപം വീണ്ടും തകര്‍ത്തു

ബുള്ളറ്റിനെ തകര്‍ക്കാന്‍ കവാസാക്കി എലിമിനേറ്റര്‍

വേടന്റെ ജാതിവെറി പ്രചാരണം നവ കേരളത്തിനായി ചങ്ങല തീര്‍ക്കുന്ന ഇടത് അടിമക്കൂട്ടത്തിന്റെ സംഭാവനയോ : എന്‍. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies