India

ഇന്ത്യക്കാരുടെ ബഹിഷ്ക്കരണം ; തുർക്കിയ്‌ക്കും , അസർബൈജാനും നഷ്ടം 4000 കോടി : തുർക്കി പൗരന്മാർക്ക് താമസ സൗകര്യം നൽകില്ലെന്ന് ഗോവയിലെ ഹോട്ടൽ ഉടമകൾ

Published by

ന്യൂദൽഹി : ഇന്ത്യക്കെതിരെയുള്ള നീക്കത്തിൽ പാകിസ്ഥാന് പിന്തുണയുമായി നിന്ന തുർക്കിയെ ബഹിഷ്ക്കരിക്കുകയാണ് ഇന്ത്യൻ വിനോദസഞ്ചാരികൾ . വ്യവസായി ഹർഷ് ഗോയങ്ക അടക്കം നിരവധി പ്രമുഖരാണ് തുർക്കിയെ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തത് .

നിരവധി ഇന്ത്യൻ ട്രാവൽ കമ്പനികളും തുർക്കി, അസർബൈജാൻ എന്നിവിടങ്ങളിലേയ്‌ക്കുള്ള ബുക്കിംഗുകൾ നിർത്തിവച്ചു. ഇത്തരത്തിൽ ബഹിഷ്ക്കരണം തുടർന്നാണ് ഇരു രാജ്യങ്ങൾക്കും 4000 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ വിനോദസഞ്ചാരികളുടെ വരവിൽ 50% കുറവുണ്ടാകും. കഴിഞ്ഞ വർഷം ഇന്ത്യക്കാരായ വിനോദസഞ്ചാരികളിൽ നിന്ന് തുർക്കിക്കും അസർബൈജാനും ലഭിച്ചത് 4,000 കോടിയിലധികം രൂപയാണ് . അവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായി , അവരുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടു.ഹോട്ടലുകൾ, വിവാഹങ്ങൾ, വിമാനങ്ങൾ എന്നിവ വർദ്ധിപ്പിച്ചു. ഇന്ന്, ഓപ്പറേഷൻ സിന്ദൂറിനു ശേഷം ഇതിൽ ഗണ്യമായ കുറവുണ്ടായതായാണ് റിപ്പോർട്ട്.

ബഹിഷ്ക്കരണത്തെ പിന്തുണച്ചാണ് ഹർഷ ഗോയങ്കയുടെ പ്രതികരണം .‘ ഇന്ത്യയിലും ലോകത്തും ധാരാളം മനോഹരമായ സ്ഥലങ്ങളുണ്ട്. ദയവായി ഈ 2 സ്ഥലങ്ങൾ ഒഴിവാക്കുക.ഞങ്ങൾ ഞങ്ങളുടെ രാജ്യത്തോടൊപ്പം ഉറച്ചുനിൽക്കുന്നു. “ജയ് ഹിന്ദ്,” അദ്ദേഹം X-ൽ എഴുതി.

സാഹചര്യത്തിൽ തുർക്കിയുടെ നിസ്സഹകരണ നിലപാട് കാരണം, ഗോവയിലെ തുർക്കി പൗരന്മാർക്ക് താമസ സേവനങ്ങൾ നൽകില്ലെന്ന് ഗോവയിലെ ഹോം സ്റ്റേകളും, ഹോട്ടലുകളും പ്രഖ്യാപിച്ചു .‘ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങൾ ഞങ്ങളുടെ രാജ്യത്തോടൊപ്പം നിൽക്കും. ജയ് ഹിന്ദ്.‘ ഹോട്ടലുടകൾ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by