കോഴിക്കോട്: കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയത്ത് അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍. 150ലേറെ വിനോദ സഞ്ചാരികള്‍ കുടുങ്ങി. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്.
ഇവിടെയുണ്ടായിരുന്നവര്‍ വേഗം തന്നെ പുഴയുടെ ഇരു കരകളിലേക്കും മാറിയതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. എന്നാല്‍ നിയന്ത്രിത മേഖല മറികടന്ന് മുകളിലേക്ക് കയറിയ മൂന്നുപേര്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിയത് ആശങ്കയുണ്ടാക്കിയെങ്കിലും മുക്കം അഗ്നിരക്ഷാസേന മൂന്ന് പേരെയും സുരക്ഷിതമായി താഴെ ഇറക്കി.
കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ രണ്ട് പേരാണ് ഇവിടെ മുങ്ങി മരിച്ചത്. വിനോദ സഞ്ചാരികള്‍ സ്ഥലത്തിന്റെ അപകടാവസ്ഥ മനസിലാക്കാത്തതും നാട്ടുകാരുടെയും ലൈഫ് ഗാര്‍ഡുമാരുടെയും മുന്നറിയിപ്പുകള്‍ വകവയ്ക്കാത്തതുമാണ് അപകടം വരുത്തിവെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: